രവീന്ദ്രനാഥ ടാഗോറും പരിചാരകനും

Share it:
രവീന്ദ്രനാഥ ടാഗോറിന്റെ  ജീവിതത്തിലെ ഒരു സംഭവം പറയാം വളരെ സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ടാഗോറിന്റെ ജനനം. അദ്ദേഹം തന്റെ ചെറുപ്പകാലത്തിലെ ഒരു പ്രഭാതത്തിൽ ഉണർന്ന് എഴുന്നേൽക്കുകയാണ്. ദീർഘനേരത്തെ സുഖനിദ്രയ്ക്ക് ശേഷം അദ്ദേഹം ആലസ്യത്തോടെ കണ്ണു തിരുമി എഴുന്നേൽക്കുകയാണ്. മുഖം കഴുകുവാനായി ചെന്നപ്പോൾ പാത്രത്തിൽ വെള്ളം ഇല്ല. എന്നും പരിചാരകൻ നേരത്തെ തന്നെ വെള്ളം പിടിച്ചു വയ്ക്കുന്നതാണ് ഒത്തിരിനേരം വിളിച്ചിട്ടും പരിചാരകനെ കാണാനില്ല. അദ്ദേഹം തന്നെ കിണറ്റിൽ നിന്നും വെള്ളം കോരി എടുത്തു. അടുക്കളയിൽ ചെന്ന് നോക്കിയപ്പോയോ  അവിടെ തീ പുകഞ്ഞിട്ട്  പോലുമില്ല. വല്ലാത്ത ദേഷ്യത്തോടെ അതായത് നിയന്ത്രിക്കാനാവാത്ത വിധം ദേഷ്യത്തോടെ അക്ഷമനായി ടാഗോർ അങ്ങനെ വരാന്തയിലൂടെ ഉലാത്തുകയാണ്. ഉച്ചയോടടുത്തപ്പോളിതാ  പരിചാരകൻ വരുന്നു. അയാളെ കണ്ടമാത്രയിൽ തന്റെ ദേഷ്യം മുഴുവൻ പുറത്തുവരുംമ്മാർ  രവീന്ദ്രനാഥടാഗോർ അലറുകയാണ്. പോ എന്റെ  മുമ്പിൽനിന്ന്.. ആ പാവം പരിചാരകൻ കുറെനേരം ശിരസ്സ് കുനിഞ്ഞ് അവിടെ തന്നെ നിന്നു. അല്പം കൂടെ  കഴിഞ്ഞ് കണ്ണ് ഉയർത്തി തന്റെ യജമാനനെ  നോക്കിയിട്ട് തായ്‌ന്ന സ്വരത്തിൽ പറഞ്ഞു. എന്റെ കുഞ്ഞു മകൾ ഇന്നലെ രാത്രി മരിച്ചു പോയി.

വാസ്തവത്തിൽ രവീന്ദ്രനാഥ ടാഗോറിന് വല്ലാത്ത ഒരു ഞെട്ടലാണ് ഉണ്ടായത്. കാരണം ചെറുപ്പം മുതൽ വളരെയധികം പരിചാരകരുടെ സേവനം അനുഭവിച്ച് വളരെ ആഡംബരമായി ജീവിതത്തിൽ ആയിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. എന്നാൽ തൻറെ ചുറ്റുമുള്ള പരിചാരകർക്കും ഒരു ജീവിതമുണ്ടെന്നും അവർക്കും ദുരിതങ്ങൾ ഉണ്ടെന്നും അദ്ദേഹം മനസിലാക്കിയിരുന്നില്ല. എന്നാൽ പിന്നീടുള്ള ജീവിതത്തിൽ ആണ് തന്റെ  ചുറ്റുപാടുമുള്ളവരുടെ ദുഃഖം അനുഭവിക്കുന്നവരുടെ,  പീഡിതരുടെ ഒക്കെ   വിഷമങ്ങൾ അദ്ദേഹത്തിന് മനസ്സിലായത്.

പ്രിയമുള്ളവരെ ദുഃഖിക്കുന്നവർ ഏറെയുണ്ട് നമ്മുടെ ചുറ്റുപാടും. നാം  വിചാരിക്കുന്നതുപോലെ പലകാര്യങ്ങളും നടക്കാതെ വരുമ്പോൾ നമുക്ക് വേണ്ടി ജോലി ചെയ്യുന്നവരുടെ നേരെ നാം കലിതുള്ളും അവരെ വല്ലാതെ ചീത്ത വിളിക്കും അവരുടെ നേരെ അലറി കൊണ്ടായിരിക്കും പല ആജ്ഞകളും നാം കൊടുക്കുക. പക്ഷേ നമ്മെപ്പോലെ തന്നെ ഒരു ജീവിതം അവർക്കും ഉണ്ടെന്ന്  നമ്മിലെത്രപേർ ചിന്തിക്കും. ദുരിതങ്ങൾ ഏറെയുള്ള  ജീവിതമായിരിക്കും ഒരുപക്ഷേ അവരും  നയിച്ചുകൊണ്ടിരിക്കുന്നത്. ആ ഒരു വിഷമം മനസ്സിലാക്കി അവരെ നമ്മെപ്പോലെ തന്നെ ജീവിക്കുന്നവരായി മനുഷ്യരായി കണക്കാക്കാനുള്ള ഒരു മാനസിക ഭാവം ആ ഒരു സഹതാപം നമുക്കും വേണ്ടേ  എങ്കിൽ മാത്രമല്ലേ നമുക്കും അവരെ കൂടുതലായി മനസ്സിലാക്കി അവരുടെ ജീവിതത്തിലെ താളപ്പിഴകൾ ഉണ്ടെന്ന് മനസ്സിലാക്കി കുറെ കൂടെ അവരെകൂടെ  ചേർത്തുപിടിച്ച് നന്മയിലേക്ക് സന്തോഷത്തിലേക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ...
Share it:

Post A Comment:

0 comments: