മനോബലവും സീസറും

Share it:
റോമിന്റെ  സേനാനായകനും  രാജ്യതന്ത്രജ്ഞനുമായിരുന്നു  'ജൂലിയസ് സീസർ'. റോമിലെ തന്നെ മറ്റൊരു സേനാനായകനായിരുന്നു 'പോംബി' അദ്ദേഹം ജൂലിയസ് സീസറിൻറെ എതിരാളിയായിരുന്നു. റോമിന്റെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ ജൂലിയസ് സീസറും പോംബിയും പലപ്രാവശ്യം ഏറ്റുമുട്ടി. ഒരിക്കൽ രണ്ടുപേരും ഏറ്റുമുട്ടിയ യുദ്ധത്തിനിടയിൽ പോംബി പരാജയപ്പെട്ടപ്പോൾ ജൂലിയസ്  സീസറിന്റെ  പടയാളികൾ പോംബിയുടെ തല വെട്ടിയെടുത്ത് സീസറിന്റെ  മുൻപിൽ ഹാജരാക്കുകയാണ്. അതുകണ്ട് സീസർ  പൊട്ടിക്കരഞ്ഞു കൊണ്ട് പറയുകയാണ് ഞാൻ വിജയമാണ് ആഗ്രഹിച്ചത് പ്രതികാരം അല്ല. ന്യായമായ മാർഗ്ഗങ്ങളിലൂടെ പോംബിയെ    എതിർത്ത് തോല്പിക്കണം  എന്നല്ലാതെ പോംബിയുടെ തലവെട്ടിയെടുത്തൊരു പ്രതികാരം സീസർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

വാസ്തവത്തിൽ സീസറിന്റെ  വിജയ പ്രയാണത്തിൽ പലപ്പോഴും വിലങ്ങു തടിയായിരുന്നു പോംബി. എങ്കിൽപോലും പോംബിയെ  പ്രതികാരചിന്തയോടെ നശിപ്പിക്കണം എന്നുള്ളത്  സീസറിൻറെ മനസ്സിൻറെ ഒരുകോണിൽ പോലുമുണ്ടായിരുന്നില്ല

പ്രിയമുള്ളവരെ പ്രതികാരം കൊണ്ട് ചരിത്രത്തിൽ ആരുംതന്നെ മഹാന്മാരായിട്ടില്ല. പ്രതികാര വഴിയിലൂടെ സഞ്ചരിച്ച് ഇനി ആരും മഹാന്മാരായിത്തീരുകയുമില്ല.പ്രതികാരം നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി ഒന്നും നേടിതരുന്നില്ല മറിച്ച് നമ്മുടെ ജീവിതത്തിൻറെ സമാധാനവും, ശാന്തിയും പലപ്പോഴും നഷ്ടപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്രതികാരം ചെയ്യണം എന്നുള്ള പ്രലോഭനത്തെ നാം അതിജീവിച്ചേ തീരു. ആണത്വത്തിന്റെയും നട്ടെല്ലിന്റെയുമൊക്കെ   പേരുപറഞ്ഞാണ്  കൗമാരപ്രായക്കാർതൊട്ട്  പ്രതികാരം ചെയ്യാൻ ഒരുങ്ങുന്നത്. പക്ഷേ ഞാൻ ഒന്ന് ഓർമിപ്പിക്കട്ടെ ആണത്വവും,നട്ടെല്ലും  ആത്മനിയന്ത്രണവുമൊക്കെ ഉള്ളവർക്കെ പ്രതികാരം ചെയ്യാതിരിക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ ഇഷ്ടങ്ങൾക്ക് വിലങ്ങുതടി ആകുന്നവർ അല്ലെങ്കിൽ നമ്മെ കബളിപ്പിച്ചു കടന്നുപോകുന്നവർ അല്ലെങ്കിൽ നമുക്ക് വൻ  നഷ്ടങ്ങളും നാണക്കേടും  വരുത്തി വയ്ക്കുന്നവർ  ഇവരോടൊക്കെ പ്രതികാരം ചെയ്യാൻ നമുക്ക് ഭയങ്കരമായ പ്രലോഭനം തോന്നാറുണ്ട്. പക്ഷേ അവയെ അതിജീവിക്കണമെങ്കിൽ നമുക്ക് നല്ല തന്റെടം വേണം ആത്മ നിയന്ത്രണം വേണം ധൈര്യം വേണം എല്ലാത്തിനുമുപരി ഈശ്വരാ അനുഗ്രഹം വേണം അതുകൊണ്ട് എപ്പോഴെങ്കിലും ചെറുതോ വലുതോ ആയിക്കൊള്ളട്ടെ പ്രതികാരം ചെയ്യണം എന്നുള്ള പ്രലോഭനം വരുമ്പോൾ ഈശ്വരന്റെ  മുമ്പിൽ പ്രാർത്ഥിക്കുക പ്രതികാരം ചെയ്യാതിരിക്കാനുള്ള ആത്മ നിയന്ത്രണത്തിനു വേണ്ടി മനോ ബലത്തിനു വേണ്ടി.
Share it:

Post A Comment:

0 comments: