കുട്ടികളുടെ അവകാശങ്ങള്‍ - 2

Share it:

2. സംരക്ഷണത്തിനുള്ള അവകാശം
2.1. കുട്ടികള്‍ക്കുള്ള സംരക്ഷണം
നിങ്ങളുടെ മണ്ഡലത്തിലെ എല്ലാ കുട്ടികള്‍ക്കും എല്ലാ തരത്തിലുമുള്ള ചൂഷണത്തില്‍ നിന്നും സംരക്ഷണം അദ്ധ്യാപകരെന്ന നിലയില്‍ നിങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയണം
  • അധിക്ഷേപത്തില്‍ നിന്നും
  • നിര്‍ദ്ദയമായ അല്ലെങ്കില്‍ തരം താണ സ്വീകരണത്തില്‍ നിന്നും
  • അവഗണനയില്‍ നിന്നും
എല്ലാ കുട്ടികള്‍ക്കും സംരക്ഷണം ആവശ്യമാണെന്നിരിക്കെ, അവരുടെ സാമൂഹ്യമോ, സാമ്പത്തികമോ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ചില കുട്ടികള്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ കരുതലില്ലാത്തവരാണ്. അവര്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. ഈ കുട്ടികള്‍
  • വീടില്ലാത്ത കുട്ടികള്‍ (വഴിയരികില്‍ താമസിക്കുന്നവര്‍, പുറത്താക്കിയ/ഇറക്കി വിട്ടവര്‍, അഭയാര്‍ത്ഥികള്‍)
  • പ്രവാസി കുട്ടികള്‍
  • തെരുവിലെയും ഒളിച്ചോടിയതും കുട്ടികള്‍
  • അനാഥരും അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍
  • ജോലി ചെയ്യുന്ന കുട്ടികള്‍
  • യാചകരുടെ കുട്ടികള്‍
  • വേശ്യകളുടെ കുട്ടികള്‍
  • കുട്ടി വേശ്യകള്‍
  • വില്‍ക്കപ്പെട്ട കുട്ടികള്‍
  • ജയിലുകള്‍/തടവറകളിലെ കുട്ടികള്‍
  • അഭിപ്രായ വ്യത്യാസം ബാധിച്ച കുട്ടികള്‍
  • പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ച കുട്ടികള്‍
  • എച്ച്.ഐ.വി/ എയ്ഡ്സ് ബാധിച്ച കുട്ടികള്‍
  • മാരകമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികള്‍
  • അവശതയുള്ള കുട്ടികള്‍
  • പട്ടികജാതിയിലും പട്ടികവര്‍ഗ്ഗത്തിലും‍പെട്ട കുട്ടികള്‍
2.2. മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും കുട്ടികളുടെ സംരക്ഷണം
2.3 അദ്ധ്യാപകര്‍ അത്യാവശ്യം അറിയേണ്ട സംരക്ഷണവുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍
സാമൂഹ്യ, സാമ്പത്തിക, മത, സാംസ്കാരിക, ജാതീയ, വംശീയ വിഭാഗങ്ങള്‍ക്കിടയിലാണ് കുട്ടികളുടെമേല്‍ അധിക്ഷേപം നടക്കുന്നത്.
സര്‍ക്കാരിന്‍റെയും സാധാരണ സമൂഹത്തിന്‍റെയും വിഭാഗങ്ങള്‍ ഗവേഷണങ്ങള്‍ക്കും ലിഖിത പ്രമാണങ്ങള്‍ക്കും മധ്യസ്ഥതയ്ക്കും ശേഷം കുട്ടികളുടെ സംരക്ഷണത്തെ സംബന്ധിച്ച പ്രശ്നങ്ങളില്‍ പ്രത്യേക സംരക്ഷണം അര്‍ഹിക്കുന്ന കുട്ടികളുടെ വിഭാഗത്തെയും പറ്റി വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.
  • ലിംഗ വിവേചനം
  • ജാതി വിവേചനം
  • അവശത
  • പെണ്‍ഭ്രൂണഹത്യ
  • ശിശുഹത്യ
  • ഗാര്‍ഹിക അക്രമം
  • ശിശു ലൈംഗിക അധിക്ഷേപം
  • ബാല വിവാഹം
  • ബാല വേല
  • ബാല വ്യഭിചാരം
  • ബാല ചൂഷണം
  • ബാല ബലിദാനം
  • സ്കൂളുകളിലെ ശാരീരിക ശിക്ഷ
  • പരീക്ഷാ സമ്മര്‍ദ്ദവും വിദ്യാര്‍ത്ഥി ആത്മഹത്യകളും
  • പ്രകൃതി ദുരന്തങ്ങള്‍
  • യുദ്ധവും സംഘര്‍ഷവും
  • എച്ച്.ഐ.വി/എയ്ഡ്സ്
2.4. ലിംഗ വിവേചനം മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും
മിഥ്യകള്‍, മിഥ്യകളും കൂടുതല്‍ മിഥ്യകളും – നിങ്ങളുടെ കഴിവുകള്‍ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, നിങ്ങള്‍ക്ക് വ്യത്യസ്തത ഉണ്ടാക്കാന്‍ കഴിയും.
1.മിഥ്യ: “ ബേട്ടാ തോ ചാഹിയേ ഹി, ഹം ഉസ് കെ ലിയെ ചാര്‍-പാന്‍ച് ബേട്ടിയാം. കോണ്‍ പൈദാ കരേ?
(എന്ത് വന്നാലും നമുക്ക് ഒരു മകനെ വേണം, പിന്നെ എന്തിന് നമ്മള്‍ അതിന് വേണ്ടി 4-5 പെണ്‍മക്കള്‍ എന്ന പ്രയാസം ഏറ്റെടുക്കണം?)
ഒരു പെണ്‍കുട്ടിയെ വളര്‍ത്തികൊണ്ടുവരുന്നത് അയല്‍ക്കാരന്‍റെ പൂന്തോട്ടത്തിന് വെള്ള മൊഴിക്കുന്നത് പോലെയാണ്. അവസാനം അവരെ പറഞ്ഞയയ്ക്കുന്നത് വരെ നിങ്ങള്‍ അവരെ ഉയര്‍ത്തിക്കൊണ്ട് വരുന്നു, എപ്പോഴും സംരക്ഷണം നല്‍കുന്നു, അവരുടെ വിവാഹത്തിനും സ്ത്രീധനത്തിനുമായി പലതും സ്വരൂപിച്ച് വയ്ക്കുന്നു. എന്നാല്‍ പുത്രന്മാര്‍ കുടുംബത്തിന്‍റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് പോകും. പ്രായം ചെന്ന രക്ഷകര്‍ത്താക്കളെ പരിപാലിക്കും. അവസാനം മരണാനന്തര ചടങ്ങുകളും നടത്തും.
പെണ്‍മക്കളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്‍റെയോ, അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യം കൊടുക്കേണ്ടതിന്‍റെയോ വളര്‍ത്തി വിവാഹം ചെയ്ത് അയയ്ക്കേണ്ടതിന്‍റെയോ ആവശ്യമില്ല. അതെല്ലാം കുടുംബത്തിന് ക്ലേശം കൂട്ടുകയേ ഉള്ളൂ.
യാഥാര്‍ത്ഥ്യം: ഇതെല്ലാം സമൂഹത്തിന്‍റെ പാരമ്പര്യ രീതികളുടെ ഭാഗമായ വിശ്വാസങ്ങളാണ്. അവയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ജനങ്ങള്‍ പെണ്‍മക്കളുടെ വിവാഹത്തിന് ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആണ്‍മക്കളുടെ വിവാഹത്തിന് ചിലവഴിക്കുന്നു. വളരെ ബുദ്ധിയോടെ പെണ്‍മക്കളുടെ വിവാഹത്തിന് സ്ത്രീധനം കൊടുക്കുന്നതിന്‍റെ അടിസ്ഥാനം അവള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സ്വത്തില്‍ ഇനി ഏതൊരവകാശവും ഇല്ലയെന്ന് സ്ഥാപിക്കാനാണ്.
എപ്പോഴും ഓര്‍മ്മിക്കുക സ്ത്രീധനം വാങ്ങിക്കുന്നതും കൊടുക്കുന്നതും ഒരു കുറ്റം ആകുന്നു. രക്ഷകര്‍ത്താക്കളുടെ സ്വത്തിന്‍റെ അംശം പെണ്‍മക്കള്‍ക്ക് കൊടുക്കാതിരിക്കുന്നതും നിയമ വിരുദ്ധം ആണ്.
എത് അവസരത്തിലും നാം ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ സ്വീകരിക്കാന്‍ പഠിക്കണം. വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ചാല്‍ മനസ്സിലാകും നമ്മുടെ പുത്രന്മാര്‍ എത്രമാത്രം അവരുടെ പ്രായം ചെന്ന രക്ഷകര്‍ത്താക്കളെ ശ്രദ്ധിക്കുന്നുണ്ടെന്ന്. വാസ്തവത്തില്‍ ധാരാളം കേസുകളില്‍ വിവാഹം കഴിഞ്ഞ പുത്രിമാര്‍ അവരുടെ രക്ഷകര്‍ത്താക്കളുടെ വയസ്സുകാലത്ത് അവരെ സഹായിക്കുവാന്‍ വരുന്നുണ്ട്.
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികളെപ്പോലെ അതിജീവനത്തിനും വികസനത്തിനും സംരക്ഷണത്തിനും പങ്കാളിത്തത്തിനും അവകാശമുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ഈ അവകാശങ്ങളില്‍ ഏതെങ്കിലും നിരസിച്ചാല്‍ ലിംഗ വിവേചനത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ചക്രം നിലനില്‍ക്കും.
നൂറ്റാണ്ടുകളായി ഈ ലോകത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗ വിവേചനം അനുഭവിക്കുന്നുണ്ട്. വിദ്യാഭ്യാസം അതില്‍ ഒന്നാണ്. നമ്മുടെ നാടിന്‍റെ പിതാവായ മഹാത്മാ ഗാന്ധി നാം എപ്പോഴും വിസ്മരിക്കാറുണ്ട്. “ ഒരാളെ വിദ്യ അഭ്യസിപ്പിച്ചാല്‍ അത് ഒരു വ്യക്തിയെ വിദ്യ അഭ്യസിപ്പിച്ചതാണ്, എന്നാല്‍ ഒരു സ്ത്രീയെ വിദ്യ അഭ്യസിപ്പിക്കുന്നത് ഒരു സംസ്കാരത്തെ മുഴുവന്‍ വിദ്യ അഭ്യസിപ്പിക്കുന്നത് പോലെയാണ്”.
ഒരിക്കല്‍ നമ്മള്‍ പെണ്‍മക്കളുടെ വികസനം, അതായത് എന്താണ് നല്ലത്, എന്താണ് ചീത്ത, ബുദ്ധിപൂര്‍വ്വകമായ തീരുമാനം എങ്ങനെ സ്വന്തമായി എടുക്കാം എന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നവിധത്തില്‍, സുഗമമാക്കിയാല്‍ കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുന്നത് കൊണ്ടുണ്ടാകുന്ന പേടിക്ക് ഒരു സ്വാഭാവിക പരിഹാരം കണ്ടെത്താന്‍ കഴിയും. പെണ്‍കുട്ടിക്ക് മറ്റ് മനുഷ്യരുടേതിന് തുല്യമായ അവകാശങ്ങള്‍ ഉണ്ടെന്നുള്ള കുറ്റ സമ്മതം മാത്രം മതി അത് സംഭവിക്കുന്നതിന്. പെണ്‍കുട്ടികളുടെ സുരക്ഷിതത്വവും ഭദ്രതയും ഒരു ദേശീയ ഉത്കണ്ഠയാണെങ്കില്‍, പെണ്‍മക്കളെ അധികാരപ്പെടുത്തിയില്ലായെങ്കില്‍, അത് അവരുടെ പ്രലോഭനീയത വര്‍ദ്ധിപ്പിക്കുകയേയുള്ളൂ എന്നത് ഓര്‍മ്മിക്കുന്നതിന് പ്രാധാന്യമുണ്ട്. മനുഷ്യ വികസന റിപ്പോര്‍ട്ട് 2005 –ലെ കണക്ക് പ്രകാരം എല്ലാ വര്‍ഷവും 12 മില്യണ്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നു. അവരില്‍ മൂന്ന് മില്യണ്‍ പേര്‍ അവരുടെ പതിനഞ്ചാം ജന്മദിനം കാണുന്നതിന് അവശേഷിക്കുന്നില്ല. ഇതില്‍ ഏകദേശം മൂന്നിലൊന്ന് മരണങ്ങളും നടക്കുന്നത് ജീവിതത്തിന്‍റെ ആദ്യ വര്‍ഷത്തിലാണ്. അതില്‍ എല്ലാ ആറാമത്തെ പെണ്‍മരണത്തിനും നേരി്ട്ടുള്ള കാരണം ലിംഗ വിവേചനമാണെന്ന് മൂല്യനിര്‍ണയം ചെയ്തിട്ടുണ്ട്. 2001 ലെ സെന്‍സസ് അനുസരിച്ച് 1000 പുരുഷന്‍മാര്‍ക്ക് 933 സ്ത്രീകളാണ് നമ്മുടെ രാജ്യത്തുള്ളത്. കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ അത് ഇതിനെക്കാള്‍ കുറവാണ്. 1991 ലെ സെന്‍സസിന് ശേഷം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. 1991 ല്‍ 1000 ആണ്‍കുട്ടിക്ക് 945 പെണ്‍കുട്ടിയായിരുന്നു. കുട്ടികളുടെ ലിംഗാനുപാതം 2001 ല്‍ 927 ആയി കുറഞ്ഞു. പഞ്ചാബ് (798), ഹരിയാന(819), ഹിമാചല്‍പ്രദേശ്(896) എന്നീ സംസ്ഥാനങ്ങളിലേത് ഭയപ്പെടുത്തുന്ന സ്ഥിതിയാണ്. തലസ്ഥാന പട്ടണമായ ഡല്‍ഹിയില്‍ ഇപ്പോള്‍ 1000 ആണ്‍കുട്ടികള്‍ക്ക് 900 പെണ്‍കുട്ടികളെക്കാള്‍ കുറവാണ്. ഈ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വധുവായി മറ്റ് സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ വാങ്ങിക്കൊണ്ടിരിക്കുകയാണ്. 
2.5. ശൈശവ വിവാഹം മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും
മിഥ്യ: നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ് ശൈശവ വിവാഹം. വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനും ലൈംഗിക അപമാനത്തിനും എളുപ്പത്തില്‍ വിധേയരാകുന്നവരാണ്. അതുകൊണ്ട് അവരെ നേരത്തേ വിവാഹം കഴിപ്പിക്കേണ്ടതാണ്. സ്ത്രീധനം, ഒരു നല്ല വരനെ കണ്ടെത്തുക എന്നീ പ്രശ്നങ്ങള്‍ പെണ്‍കുട്ടികള്‍ പ്രായമേറുന്നതോടെ കൂടുന്നു.
യാഥാര്‍ത്ഥ്യം: ദുരാചാരത്തിനും ഹാനികരമായ പ്രവര്‍ത്തികള്‍ക്കും സംസ്കാരം ഒരു ന്യായീകരണമല്ല. ശൈശവ വിവാഹം നമ്മുടെ സംസ്കാരമാണെങ്കില്‍, അതുപോലെയാണ് അടിമത്തം, ജാതീയത, സ്ത്രീധനം, സതി എന്നിവ. എന്നാല്‍ ഇത്തരം ഹാനികരമായ പ്രവര്‍ത്തികളെ തടയുന്നതിന് ഇപ്പോള്‍ നമ്മുടെ കയ്യില്‍ നിയമങ്ങള്‍ ഉണ്ട്. ഈ നിയമങ്ങളെല്ലാം രൂപീകൃതമായത് സമൂഹത്തില്‍ നിന്നും വേണ്ട സമയത്ത് ആവശ്യകത ഉണ്ടായപ്പോഴാണ്.
അപ്പോള്‍ വ്യക്തമാകുന്നത് സംസ്കാരത്തിന് സ്ഥിരതയില്ല എന്നാകുന്നു.
ഭൂമിശാസ്ത്രപരമായി അവര്‍ താമസിക്കുന്നത് ഒരു സ്ഥലത്താണെങ്കിലും വ്യത്യസ്ത ജനങ്ങള്‍ക്ക് വ്യത്യസ്ത സംസ്കാരങ്ങള്‍ ഉണ്ടായിരിക്കും. ഇന്ത്യയില്‍ വിവിധ വംശീയ, ഭാഷക്കാരായ, മത വിഭാഗങ്ങള്‍ അവരവരുടെ സ്വന്തം സംസ്കാരമാണ് പിന്‍തുടരുന്നത്. അതുകൊണ്ട് ഇന്ത്യയുടെ സംസ്കാരം ഇവയുടെയെല്ലാം മിശ്രിതമാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറും പല വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്.
നമ്മളെല്ലാവരും കുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമാണെന്ന് സമ്മതിക്കുകയാണെങ്കില്‍ നമ്മുടെ സംസ്കാരം ഉറപ്പായും അത് പ്രതിഫലിപ്പിക്കണം. വാസ്തവത്തില്‍ സംസ്കാരമനുസരിച്ച് ഒരു സമൂഹമായി അംഗീകരിക്കപ്പെട്ടു. അത് നമ്മുടെ കുട്ടികളെ സ്നേഹിക്കുവാന്‍ മാത്രമല്ല ആവശ്യപ്പെടുന്നത്, യഥാര്‍ത്ഥത്തില്‍ എല്ലാ സമയത്തും അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ്. ശൈശവ വിവാഹം അടയാളപ്പെടുത്തുന്നത് അവകാശങ്ങളുടെ ലംഘനത്തിന്‍റെ നീണ്ട യാത്രയുടെ തുടക്കമായാണ്. ഇത് അവരുടെ തിരഞ്ഞെടുക്കുവാനുള്ള അവകാശത്തെ കളയുകയും അവരുടെ പ്രായത്തിനും കഴിവിനും അതീതമായ കുടുംബ ഉത്തരവാദിത്വത്തിനും അവരെ ബാധ്യസ്ഥരാക്കുന്നു. പെണ്‍കുട്ടികള്‍ ഇവിടെ മോശപ്പെട്ട സ്ഥാനത്താണെന്നതിന് ഒരു സംശയവും ഇല്ല.
ബാലികാ വധുക്കള്‍ ക്രമേണ സ്വന്തം കുട്ടികളെ പരിപാലിക്കേണ്ട യുവ വിധവകളായിതീരുന്നു.

നിങ്ങള്‍ക്ക് അറിയാമോ?
  • സെന്‍സസ് റിപ്പോര്‍ട്ട് 2001 പ്രകാരം 15 വയസ്സിന് താഴെയുള്ള ഏതാണ്ട് 3 ലക്ഷം പെണ്‍കുട്ടികള്‍ കുറഞ്ഞത് ഒരു കുട്ടിക്ക് ജന്മം നല്‍കിയിട്ടുണ്ട്.
  • 10 മുതല്‍ 14 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ 20 നും 24 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെക്കാള്‍ അഞ്ചിരട്ടി ഗര്‍ഭാവസ്ഥയില്‍ മരിക്കുന്നതിനോ അല്ലെങ്കില്‍ ശിശുക്കള്‍ക്ക് ജന്മം നല്‍കുന്നതിനോ ഇടയുണ്ട്.
  • നേരത്തേയുള്ള ഗര്‍ഭദാരണങ്ങള്‍ ഭ്രൂണഹത്യ നിരക്ക് കൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • കൌമാര പ്രായത്തിലുള്ള അമ്മമാര്‍ക്ക് ശിശു ജനിക്കുന്നത് കുറ‍‍ഞ്ഞ ഭാരത്തിലുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് കൂടുതല്‍ കാരണമാകുന്നു.
  • യുവ അമ്മമാര്‍ക്ക് ജനിക്കുന്ന ശിശുക്കള്‍ അവരു‍‍ടെ ജീവിതത്തിന്‍റെ ആദ്യ വര്‍ഷത്തില്‍ തന്നെ മരിക്കുന്നതിന് കൂടുതല്‍ സാധ്യതയുണ്ടാക്കുന്നു.
    ഉറവിടം : ചെരുപ്പക്കാരായ സ്ത്രീകളുടെ അവസ്ഥ (www.un.org/esa/socdev/unyin/documents/ch09.pd)
2.6. ശൈശവ വിവാഹവും വ്യാപാരവും
  • നിയമ വിധേയമായി പ്രായം കൂടിയ പുരുഷന്‍മാരെ നമ്മുടെ രാജ്യത്തിനകത്ത് നിന്നോ മിഡില്‍ ഈസ്റ്റില്‍ നിന്നോ വിവാഹം കഴിക്കുന്ന ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ ചിലപ്പോള്‍ ചൂഷണ സാഹചര്യങ്ങളിലോ, വ്യഭിചാരത്തിലോ എത്തി വഞ്ചിക്കപ്പെടുന്നു.
  • കൌമാര പ്രായത്തിലുള്ള പെണ്‍കുട്ടികളെ തൊഴിലിനും വ്യഭിചാരത്തിനുമായി വില്‍ക്കപ്പെടുന്നതിന് വിവാഹം ഒരു മാര്‍ഗമായി ഉരുത്തിരിഞ്ഞിരിക്കുകയാണ്.
നേരത്തേയുള്ള വിവാഹം അര്‍ത്ഥമാക്കുന്നത് സുരക്ഷിതത്വവും അപമാനത്തില്‍ നിന്നുമുള്ള സംരക്ഷണവുമാണെന്ന വാദം തെറ്റാകുന്നു. യഥാര്‍ത്ഥത്തില്‍ അത് സൂചിപ്പിക്കുന്നത് എല്ലാ തരത്തിലുമുള്ള അക്രമം ജനങ്ങളില്‍ നിന്നും പെണ്‍കുട്ടികള്‍ അനുഭവിക്കുന്നുവെന്നാണ്. കുടുംബവും ജനങ്ങളും അവളോട് സ്ഥിരമായി ആവശ്യപ്പെടുക അവരെ വിശ്വസിക്കുവാനും അനുസരിക്കുവാനുമാണ്. ശൈശവ വിവാഹം കൊണ്ട് അര്‍ത്ഥമാക്കുന്നത് ബാലികാ മാനഭംഗമാണ്. കുട്ടികളെ പക്വതയുള്ള പ്രായമെത്തിയെന്ന് അവരുടെ പ്രവര്‍ത്തിയോ, ആ പ്രായത്തിലെ എതിര്‍പ്പില്ലായ്മയോ കണ്ട് പറയാന്‍ കഴിയില്ല.
വിവാഹം കഴിഞ്ഞതോ അല്ലാത്തതോ ആയ സ്ത്രീകള്‍ക്ക് അപരിചിതരില്‍ നിന്ന് സംരക്ഷണത്തിനുള്ള ഉറപ്പ് ഒരു കേസുകളിലുമില്ല. പര്‍ദ്ദയിട്ടവരാകട്ടെ അല്ലാത്തവരാകട്ടെ, ചെറുപ്പമോ പ്രായമായതോ, വിവാഹം കഴിഞ്ഞതോ അല്ലാത്തവരോ ആകട്ടെ, എല്ലാ സ്ത്രീകളും മാനഭംഗത്തിന്‍റെയും ലൈംഗിക അപമാനത്തിന്‍റെയും ഉന്നങ്ങളാണ്. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളിലുണ്ടായ വര്‍ദ്ധനവ് ഇത് തെളിയിക്കുന്നു.
പര്‍ദ്ദയിട്ടതോ വിദ്യാഭ്യാസമില്ലാത്തതോ ആയ വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നമ്മുടെ വില്ലേജുകളില്‍ മാനഭംഗം ചെയ്യപ്പെട്ടാല്‍ അതിന് കാരണം അവര്‍ക്ക് വിദ്യാഭ്യാസമില്ലാത്തതല്ല, എന്നാല്‍ അവര്‍ ചില പ്രത്യേക ജാതിയായത് കൊണ്ടോ അല്ലെങ്കില്‍ ചില ശത്രു വിഭാഗത്തിന്‍റെ ഉന്നമോ ആയതുകൊണ്ടാണ്.
അവസാനമായി, സ്ത്രീധന പ്രശ്നത്തിന് നേരത്തേയുള്ള വിവാഹം പരിഹാരമാകുമെന്ന ചിന്ത ശരിയല്ല. നമ്മുടേത് പോലുള്ള ഒരു പരമ്പരാഗത സമൂഹത്തില്‍ വരന്‍റെ കുടുംബം എപ്പോഴും പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ മേല്‍ മുന്‍ തൂക്കം കയ്യടക്കിയിരിക്കും. അവര്‍ക്ക് എന്തെങ്കിലും ആവശ്യമാണെങ്കില്‍ അത് എല്ലാസമയത്തും പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് ലഭിക്കുന്നതിന് നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടിരിക്കും. വിവാഹ സമയത്ത് സ്ത്രീധനം ഒന്നും കൊടുത്തിട്ടില്ലായെങ്കില്‍ എല്ലാ തരത്തിലുമുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‍റെയും ചുമതല പെണ്‍കുട്ടികളുടെ മേല്‍ വിവാഹത്തിന് ശേഷം വന്ന് ചേരും..
2.7. ബാലവേല മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും
മിഥ്യ: ബാലവേല എന്ന പ്രശ്നത്തിന് ഇവിടെ ഒരു പരിഹാരവുമില്ല. പാവപ്പെട്ട രക്ഷകര്‍ത്താക്കള്‍ അവരുടെ കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ ആഗ്രഹിക്കുകയില്ല. അതിനേക്കാള്‍ അവരുടെ കുട്ടികള്‍ ജോലിക്ക് പോയി കുടുംബ വരുമാനത്തിന് കുറച്ച് ധനം തിരികെ കൊണ്ടുവരുന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ കുട്ടികള്‍ക്ക് മറ്റ് അവസരങ്ങളൊന്നുമില്ല. ജോലി ചെയ്യാം അല്ലെങ്കില്‍ അവരും അവരുടെ കുടുംബങ്ങളും പട്ടിണിയാവും. കൂടാതെ അവര്‍ ജോലി ചെയ്താല്‍ ഭാവിക്ക് വേണ്ടി ചില നൈപുണ്യങ്ങള്‍ അവര്‍ക്ക് നേടാനാകും.
യാഥാര്‍ത്ഥ്യം: ഇത്തരം വാര്‍ത്തകള്‍ നാം കേള്‍ക്കുന്പോള്‍ നാം നമ്മളോട് തന്നെ ചോദിക്കും എന്തിനാണ് ബാക്കിയുള്ളവര്‍ അയയ്ക്കാതിരുന്നിട്ടും ചില പാവപ്പെട്ടവര്‍ അവരുടെ കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതെന്ന്. ദാരിദ്ര്യം ചലര്‍ പറയുന്ന വെറും ഒഴിവുകഴിവുമാത്രമാണെന്നതാണ് സത്യം. അവരുടെ പ്രയോജനത്തിനായി തുടര്‍ച്ചയായി കുട്ടികളെ ലഭിക്കുന്നത് ഉറപ്പാക്കുകയാണ് അവരുടെ ആവശ്യം. സാമൂഹ്യ ഘടകങ്ങള്‍ ബാലവേല എന്ന പ്രതിഭാസം സംഭാവന ചെയ്യുന്നു. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളാണ് സാമൂഹ്യ അധികാരികളുടെ അതുല്യ പാടവത്തോടെയുള്ള സമീപന സ്വഭാവത്തിന് ഇരയാകുന്നത്. കുടുംബത്തിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ തൊഴില്‍ ചെയ്താലും പട്ടിണി നിലനില്‍ക്കുമെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. ഇതിന് കാരണം നീതിക്ക് നിരക്കാത്ത സാമൂഹ്യ സ്ന്പത്തിക ഘടകങ്ങളുടെ ഫലമാണ് പട്ടിണിയെന്നതാണ്.
എല്ലാ രക്ഷകര്‍ത്താക്കളും അവരുടെ കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, കുറഞ്ഞത് അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും കൊടുക്കുവാന്‍. വിദ്യാഭ്യാസമില്ലാത്ത രക്ഷകര്‍ത്താക്കള്‍ക്ക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നത് എറ്റവും സങ്കീര്‍ണ്ണമാണ്. ജനനതീയതിയുടെ രേഖാപരമായ തെളിവ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ കുട്ടികളുടെ സ്കൂള്‍ പ്രവേശനത്തിനുള്ള തടസ്സങ്ങളാണ്. പ്രത്യേകിച്ച് പഠിതാക്കള്‍ ഒന്നാം തലമുറയായതും രക്ഷകര്‍ത്താക്കള്‍ വിദ്യാഭ്യാസമില്ലാത്തവരായതും വീട്ടില്‍ നിന്നും ഗൃഹപാഠത്തിന് സഹായവും പിന്‍തുണയും ലഭിക്കാത്തതും കുട്ടികള്‍ക്ക് പാഠ്യപദ്ധതിയുമായി യോജിച്ച് പോകുന്നതിന് പ്രയാസമുണ്ടാക്കും. ശാരീരീക ശിക്ഷ, ജാതി വിവേചനം, അടിസ്ഥാന സൌകര്യങ്ങളായ കക്കൂസുകള്‍, ദാഹജലം തുടങ്ങിയവയുടെ കുറവും കുട്ടികളെ സ്കൂളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഘടകങ്ങളാണ്. പെണ്‍കുട്ടികളുടെ കാര്യത്തില്‍ സഹോദര ശ്രദ്ധയ്ക്ക് ഇടയ്ക്കിടയ്ക്ക് മുന്‍ഗണന ലഭിക്കുന്നു. കാരണം കുട്ടികളുടെ ശ്രദ്ധയ്ക്കുള്ള സൌകര്യങ്ങള്‍ ഗ്രാമത്തിലും പട്ടണ പ്രദേശങ്ങളിലും കുറവാണ്. ജനങ്ങളുടെ ആത്മാവില്‍ ലിംഗ പക്ഷപാതം ആഴത്തില്‍ ഉറച്ചിട്ടുണ്ട്.
ജോലിക്ക് പോകുന്നതും സ്കൂളില്‍ പോകാത്തതുമായ കുട്ടികള്‍ നിരക്ഷരരും നൈപുണ്യമില്ലാത്തവരുമായി ബാക്കിയുള്ള അവരുടെ ജീവിതകാലം മുഴുവന്‍ തുടരും. ഇതിന് കാരണം സാധാരണയായി കുട്ടികള്‍ നൈപുണ്യമില്ലാത്ത തൊഴിലുകളുടെ ഭാഗമാണ്. കൂടാതെ ചില ജോലികളില്‍ ദോഷകരമായ കെമിക്കല്‍സിന്‍റെയും മറ്റ് വസ്തുക്കളുടെയും പുറം തള്ളലും ദീര്‍ഘ നേരമുള്ള ജോലി ചെയ്യുന്ന അവസ്ഥയും കുട്ടികളുടെ ആരോഗ്യവും അവരുടെ വികസനവും നശിപ്പിക്കുന്ന ഘടകങ്ങളാണ്.
ഇന്‍ഡ്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 21എ ഉറപ്പാക്കുന്ന 6 -14 വയസ്സ് വരെ പ്രായവിഭാഗത്തിലുള്ള എല്ലാ കുട്ടികള്‍ക്കുമുള്ള സൌജന്യ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് വിരുദ്ധമാണ് ബാലവേലയുടെ നിലനില്പ്.
ഒരു കുട്ടിയെ തൊഴിലില്‍ നിന്നും ഒഴിവാക്കുന്നത് കാരണം യുവാക്കള്‍ക്ക് തൊഴില്‍ അവസരം കൂടി ലഭിയ്ക്കുമെന്നത് നാം മനസ്സിലാക്കേണ്ടതാണ്. തൊഴിലില്ലാത്ത ഇന്‍ഡ്യയിലെ വലിയ ജനവിഭാഗം, കുട്ടികളെ സ്വതന്ത്രരാക്കി കുട്ടിക്കാലത്തുള്ള അവകാശങ്ങള്‍ ആസ്വദിയ്ക്കുന്നതിന് വിട്ട ശേഷം കുട്ടികളുടെ സ്ഥാനം സ്വീകരിയ്ക്കാവുന്നതാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ബാലവേല ഉള്ളത് ഇന്‍ഡ്യയിലാണെന്നാണ് കാണുന്നത്. 2001 ലെ ഇന്‍ഡ്യയിലെ സെന്‍സസ് അനുസരിച്ച് 5-14 വയസ്സ് പ്രായത്തിലുള്ള കുട്ടികളുടെ വിഭാഗം വിവിധ ജോലികളില്‍ വ്യപൃതരായിരിയ്ക്കുന്നു. എന്നാല്‍ എന്‍.ജി.ഒ വിന്‍റെ കണക്ക് പ്രകാരം അത് ഇതിനേക്കാളധികമാണ്. കാരണം ചെറുകിട, കുടില്‍ വ്യവസായങ്ങളിലും അസംഘടിത മേഖലകളിലും ബാലവേല ചെയ്യുന്നവര്‍ ഒരിക്കലും കണക്ക്കൂട്ടലുകളില്‍ ഉള്‍‍പ്പെടുന്നില്ല.
സ്ഥിരമായി തൊഴിലിനായി കുട്ടികളെ വ്യാപാരം ചെയ്യുന്നുണ്ട്. ദല്ലാളും ഇടനിലക്കാരും ഗ്രാമങ്ങളില്‍ എത്തുകയും അവരുടെ നന്മയ്ക്കാണെന്ന് നടിച്ച് കുട്ടികളെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങലിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകും. ബീഹാറിലേയും ബംഗാളിലേയും കുട്ടികളെ കര്‍ണ്ണാടക, ഡെല്‍ഹി അല്ലെങ്കില്‍ മുംബൈയിലെ എംബ്രോയിഡറി യൂണിറ്റുകളിലേയ്ക്ക് ജോലിയ്ക്കായി കൊണ്ട് പോകുന്നു. തമിഴ് നാട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലേയ്ക്ക് മധുര പലഹാരയൂണിറ്റിലേയ്ക്കും, സൂററ്റിലെ രത്നവും വസ്ത്രവും പോളിഷ് ചെയ്യുന്ന യൂണിറ്റുകളിലേയ്ക്കും കൊണ്ട് പോകുന്നു. അവരില്‍ നൂറുകണക്കിനാളുകള്‍ ഇടത്തരം വീടുകളില്‍ ഗാര്‍ഹിക തൊഴിലുകളില്‍ ഏര്‍‍പ്പെട്ടിരിയ്ക്കുന്നു.
2.8 ബാലലൈംഗിക അധിക്ഷേപം
മിഥ്യ: നമ്മുടെ രാജ്യത്ത് കുട്ടികളെ ലൈംഗികമായി അപമാനിയ്ക്കുന്നത് വളരെ വിരളമാണ്. മാധ്യമ തട്ടിപ്പ് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. കുട്ടികള്‍ അല്ലെങ്കില്‍ കൌമാര പ്രായക്കാര്‍‍ കഥകള്‍ മെനയുന്നതിനും അവര്‍ ലൈംഗികമായി അപമാനിക്കപ്പെട്ടതായും കള്ളം പറയുന്നു. ഏത് കേസിലും അയഞ്ഞ സ്വഭാവമുള്ള ചീത്ത പെണ്‍കുട്ടികള്‍ക്കാണ് ഇത് സാധാരണ സംഭവിയ്ക്കുന്നത്.
യാഥാര്‍ത്ഥ്യം: മാസങ്ങള്‍ മാത്രം പ്രായമായതും ദിവസങ്ങള്‍ മാത്രം പ്രായമായതുമായ കുട്ടികളും ലൈംഗിക അപമാനത്തിന് ഇരയാകാറുണ്ട്. ജനസമ്മതിയുള്ള വിശ്വാസമായ, പെണ്‍കുട്ടികള്‍ എളുപ്പത്തില്‍ കുഴപ്പത്തില്‍ ചാടി ലൈംഗികമായി അപമാനിക്കപ്പെടുന്നു എന്നതിന് പുറമേ ആണ്‍കുട്ടികളും ഇതിന് ഇരയാകാറുണ്ട്.
മാനസികമായും ശാരീരികമായും അവശതകളുള്ള കുട്ടികള്‍ വാസ്തവത്തില്‍ വലിയ പ്രശ്നത്തിലാണ് കാരണം അവര്‍ കുഴപ്പത്തിലാകാനുള്ള അവസരം കൂടുതലാണ്.
കുട്ടികളെ ലൈംഗികമായി അപമാനിയ്ക്കുന്നത് ലിംഗ ഭേദത്തിനും തരത്തിനും വംശീയതയ്ക്കും അതീതമാണ്. ഇത് സിറ്റിയിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ സംഭവിയ്ക്കുന്നു.
ഒരു കുട്ടി താഴെ വിവരിയ്ക്കുന്ന ഏതെങ്കിലും വഴികളിലൂടെ അപമാനിയ്ക്കപ്പെടുന്നു.
  • ജനനേന്ദ്രിയത്തിന്‍റെ തുളച്ച് കടത്തലിലൂടെയുള്ള ലൈംഗിക സമ്പര്‍ക്കം. അതായത് ബലാല്‍സംഗം അല്ലെങ്കില്‍ ഏതെങ്കിലും വസ്തുവോ മറ്റ് ശരീര ഭാഗങ്ങളോ ഉപയോഗിച്ച്.
  • കുട്ടികളെ അശ്ലീല സാഹിത്യം എടുത്ത് കാട്ടുകയും അവരെ അശ്ലീല വസ്തുക്കള്‍ നിര്‍മ്മിയ്ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുക
  • ഏതെങ്കിലും വസ്തുവോ അല്ലെങ്കില്‍ ശരീര ഭാഗത്തിന് ലൈംഗിക ചാരിതാര്‍ത്ഥ്യം കിട്ടുന്നതിന് നേരിട്ടോ അല്ലെങ്കില്‍ മറ്റ് തീതിയിലോ ശരീരത്തില്‍ ഏതെങ്കിലും ഭാഗത്ത് സ്പര്‍ശിയ്ക്കുന്നത്.
  • ലൈംഗിക ലാക്കോടെ ജനനവിഷയകമായ അവയവമോ മറ്റ് ശരീര ഭാഗങ്ങളെയോ കാണിയ്ക്കുകയോ പ്രദര്‍ശിപ്പിയ്ക്കുകയോ ചെയ്യുന്നതിലൂടെ.
  • ലൈംഗിക പ്രവര്‍ത്തികള്‍ കാണിയ്ക്കുന്നതിലൂടെ അല്ലെങ്കില്‍ നിര്‍ബന്ധിച്ച് പരസ്പരം രണ്ടോ അതിലധികമോ കുട്ടികളെ ലൈംഗിക ബന്ധത്തിലേര്‍‍പ്പെടുന്നതിലൂടെ മാനസിക സുഖം നേടുക.
  • അസഭ്യമായതും അശ്ലീല ഭാഷയോ പ്രവര്‍ത്തികളോ ഉപയോഗിച്ച് ലൈംഗികമായി നിറം വച്ച പരാമര്‍ശങ്ങളിലൂടെ അല്ലെങ്കില്‍ വാക്കാലോ അപമാനിയ്ക്കല്‍.
COIMBATORE: സിറ്റിയുടെ പ്രാന്ത പ്രദേശത്തുള്ള മധുക്കരയുടെ അടുത്തുള്ള പ്രൈമറി സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ പെണ്‍കുട്ടികളെ ലൈംഗികമായി അപമാനിച്ചതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പട്ടു.
എട്ടു വയസ്സുള്ള മൂന്നാം ക്ളാസ്സ് വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകള്‍ അനുസരിച്ച് ലൈംഗിക അപമാനത്തിന് ശ്രമിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കുറ്റാരോപിതന് എതിരെ ശരിയായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഏകദേശം 100 രക്ഷകര്‍ത്താക്കള്‍ നേരത്തേ മധുക്കര പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ അവര്‍ അയാള്‍‍‍ക്കെതിരെ പരാതി കൊടുത്താലുള്ള പരിണിത ഫലത്തെപ്പറ്റി പറഞ്ഞ് ഭയപ്പെടുത്തിയിരുന്നു.
അവലംബം: പി.റ്റി.ഐ, 25 മാര്‍ച്ച് 2005
വാസ്തവത്തില്‍ കുട്ടികളോട് ശ്രദ്ധയോടെയും സൌമ്യമായും സ്നേഹത്തോടെയും പെരുമാറുന്ന അപരാധി അധിക്ഷേപത്തിലൂടെ കുട്ടികളെ ശല്യപ്പെടുത്തുന്ന പ്രവണത കാണിക്കാം. ആത്മനിന്ദയുടെയും കുറ്റവാസനയുടെയും വഞ്ചനയുടെയും ശക്തമായ പൈതൃകമാണ് അയാള്‍ അയാളോടും മറ്റുള്ളവരോടും ചെയ്യുന്നത്.

ഒരു കുട്ടി അവനോ അവള്‍ക്കോ അറിയാവുന്ന ആരുടെയെങ്കിലുമോ അപരിചിതരാലോ അപമാനിക്കപ്പെടാം.
90 ശതമാനം കേസുകളിലും കുട്ടിക്ക് അറിയാവുന്നതും വിശ്വാസമുള്ളവരും ആയിരിയ്ക്കും കുറ്റവാളി. അധിക്ഷേപകന്‍ സാധാരണയായി വിശ്വാസമെന്ന ബന്ധത്തെ മറികടക്കുകയും അയാളുടെ/അവളുടെ കരുത്തും സ്ഥാനവും പ്രയോജനപ്പെടുത്തുകയും ചെയ്യും. പല കേസുകളിലും അധിക്ഷേപകന്‍ കുട്ടിയുമായി വളരെ അടുത്ത ആരെങ്കിലും അതായത് അച്ഛന്‍, പ്രായമുള്ള സഹോദരന്‍, മുറച്ചെറുക്കന്‍ അല്ലെങ്കില്‍ അമ്മാവന്‍ അയല്‍ക്കാരന്‍ തുടങ്ങിയവര്‍.
ഒറ്റപ്പെട്ട സമൂഹം നിലനില്ക്കുന്നിടത്തോളം സമൂഹത്തില്‍ ലൈംഗിക അപമാനവും ഉണ്ടായിരിക്കും. വേശ്യാവൃത്തിയ്ക്ക് വേണ്ടി പെണ്‍കുട്ടികളെ വില്‍ക്കുന്നത് അല്ലെങ്കില്‍ മതപരവും സാംസ്ക്കാരികവുമായി ബന്ധപ്പെട്ടുള്ള ദേവദാസി സമ്പ്രദായവും ജോഗിനി സമ്പ്രദായവും ഇതിന് ഉദാഹരണമാണ്. എന്തായാലും കാലങ്ങളായി ഇത്തരം അക്രമങ്ങളെക്കുറിച്ച് ഇവിടെ കൂടുതല്‍ അവബോധവും അവലോകനങ്ങളും നടക്കുന്നുണ്ട്. (ജനങ്ങള്‍ ഇഷ്ടപ്പടുന്ന മാധ്യമ തട്ടിപ്പെന്നതിലുപരി) യുവതികളായ സ്ത്രീകളുടെ ഇടയിലെ പഠനം കാണിയ്ക്കുന്നത് 75 ശതമാനത്തോളം പേര്‍ അവരുടെ കുട്ടിക്കാലത്ത് അപമാനം അനുഭവിച്ചിട്ടുണ്ട്. കൂടുതല്‍ പേരും വ്യഭിചാരിയായി അപമാനിക്കപ്പെടുകയോ അറിയാവുന്നവരാല്‍ അപമാനിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മാധ്യമത്തട്ടിപ്പ് എന്ന മിഥ്യ ബുദ്ധിമുട്ടുള്ള സത്യത്തെ ഖണ്ഡിയ്ക്കുന്നതിന് പ്രയോജനപ്പെടുന്നു.
കുട്ടികളെ ലൈംഗികമായി അപമാനിയ്ക്കുന്ന പുരുഷന്മാര്‍ അതിന്‍റെ കൂടെ അധികമായി അവരുടെ ഭാര്യയുമായോ/യുവകൂട്ടുകാരുമായോ ലൈംഗിക ബന്ധത്തിലേര്‍‍‍പ്പെടുന്നു. ജനസമ്മിതിയുള്ള വിശ്വാസത്തിന് വിപരീതമായി അവര്‍ മാനസിക അസുഖമുള്ളവരല്ല. വാസ്തവത്തില്‍ അധിക്ഷേപകര്‍ അവരുടെ സാധാസ്ഥിതിയും വൈവിധ്യവും അനുസരിച്ചാണ് തരം തിരിച്ചിരിക്കപ്പെട്ടിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി അധിക്ഷേപിയ്ക്കുന്നവര്‍ പലവഴികളിലൂടെ അവരുടെ പ്രവര്‍ത്തികളെ ന്യായീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയും പ്രതിരോധിക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യും. ഇത് അതില്‍‍പ്പെട്ട ഒന്നാണ്.
അവര്‍ കുട്ടികളെ അധിക്ഷേപിക്കുമ്പോള്‍ ചുറ്റിലും സാക്ഷി ഉണ്ടോ എന്ന് ശ്രദ്ധിക്കുന്നതില്‍ കുറച്ച് പേര്‍ കൂടുതല്‍ അശ്രദ്ധരായിരിയ്ക്കും.
ലൈംഗിക അപമാനം അല്ലെങ്കില്‍ നിര്‍ബന്ധിത ലൈംഗിക സമ്പര്‍ക്കം കാണുന്നതിനുള്ള അസ്വസ്ഥതയോ കാരണം അത് ആരോടെങ്കിലും പറയുന്നതിന് കുട്ടികള്‍‍ക്ക് വളരെ പേടിയുണ്ടായിരിയ്ക്കും. ഇരയ്ക്ക് എത്ര പ്രായം ഉണ്ടെന്നത് ഒരു വിഷയമല്ല. അധിക്ഷേപകന്‍ എല്ലായ്പ്പോഴും കൂടുതല്‍ സുശക്തരായിരിയ്ക്കും. ഇര അധിക്ഷേപകന്‍റെ വൈദഗ്ദ്യത്തിന് കിടപിടിയ്ക്കുന്നവരായിരിക്കില്ല. അവനോ/അവള്‍ക്കോ അധിക്ഷേപം സംഭവിയ്ക്കുന്നത് തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കാണുകയില്ല. അതിനെപ്പറ്റി ആരോടെങ്കിലും പറയുന്നതിനോ കഴിയുകയില്ല. വിശേഷിച്ച് അധിക്ഷേപകന്‍ കുടുംബത്തോട് വളരെ അടുത്ത ബന്ധമുള്ളയാളാണെങ്കില്‍ ചിലപ്പോള്‍ അമ്മമാര്‍ക്കും അധിക്ഷേപത്തെപ്പറ്റി അറിയാമെങ്കിലും അവരുടെ സ്വന്തം അശക്തത കാരണം അതിനെ തടയുന്നതിനുള്ള അവസ്ഥതയില്‍ ആയിരിയ്ക്കില്ല. കുടുംബ ബന്ധങ്ങളിലുള്ള ശിഥിലീകരണം ഭയന്നോ അവര്‍ വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതിയോ അവര്‍ മൌനം പാലിയ്ക്കുന്നതിന് പ്രേരിപ്പിക്കപ്പെടുന്നു. കുടുംബത്തിലെ രക്ഷകര്‍ത്താക്കളും യുവാക്കളും സത്യത്തില്‍ സമൂഹം ഒറ്റയ്ക്കും അവരുടെ ബുദ്ധിമുട്ട് നീക്കിവയ്ക്കുന്നതിനും കുട്ടികളുടെ മേലുള്ള ലൈംഗിക അധിക്ഷേപത്തെ അവഗണിയ്ക്കുകയോ ഖണ്ഡിയ്ക്കുകയോ ചെയ്യും. കുട്ടികള്‍ അഭിമുഖീകരിയ്ക്കേണ്ടി വന്ന അധിക്ഷേപത്തിന്‍റേയും ചൂഷണത്തന്‍റേയും കൂടുതല്‍ വെളിപ്പെടുത്തലുകളിലും കണ്ട് വരുന്നത് അത് സത്യമാണെന്നാണ്. ഇന്ന് നമ്മുടെ മുന്നില്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനല്ല, ബലിയാടുകളെ കുറ്റപ്പെടുത്തുന്നതിനാണ് സമൂഹത്തിന്‍റെ വ്യഭിചാര നിഷേധം/കുട്ടികളെ ലൈംഗികമായി അപമാനിക്കല്‍/ബാലവ്യാപാരം അല്ലെങ്കില്‍ മറ്റ് രൂപത്തിലുള്ള ബാല അധിക്ഷേപങ്ങള്‍ എന്നിവ സത്യത്തില്‍ നമ്മുടെ ഭാവനാ ശക്തിയുമായി ചേര്‍ന്ന് സഹായിക്കുന്നത്.
കുട്ടികള്‍ നിരപരാധികളും എളുപ്പത്തില്‍ കുഴപ്പത്തില്‍ ചാടുന്നവരുമാണ്. അവര്‍ക്ക് ലൈംഗിക വിജ്ഞാനവും കൌമാര ലൈംഗികതയെയും പറ്റി കുറഞ്ഞ അറിവേയുള്ളു. യുവാക്കളുടെ പ്രതികരണങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഉത്തരവാദിത്വവും അവര്‍ക്കില്ല.

ലിംഗഭേദത്തെക്കുറിച്ചുള്ള ധാരണയോ അറിവോ ഒരു രീതിയിലും ദുഷ്‍‍പേരോ, കുട്ടിയുടെ മേല്‍ കുറ്റം ചാര്‍ത്തുന്നതിന് ഒരു നീതീകരണമാകുന്നില്ല. ഒരു വേശ്യപോലും ബലാല്‍സംഗം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ പൂവാലശല്യത്തിനോ വിധേയയാകാം. നിയമം അവരുടെ രക്ഷക്കായി എത്തും. അവര്‍ നരകിച്ചതിന് വിവിധ വഴികളിലൂടെ കുട്ടികളെ പഴിചാരി നമ്മള്‍ അധിക്ഷേപകരില്‍ നിന്നും ഉത്തരവാദിത്വം കുട്ടികളിലേയ്ക്ക് മാറ്റുന്നു.
ഒരു കുട്ടിയുടെ കാര്യത്തില്‍ ഇവിടെ സമ്മതമെന്നൊന്നില്ല. നിയമമനുസരിച്ച് ലൈംഗിക സഹവാസം 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുമായാണെങ്കില്‍ അത് ബലാല്‍സംഗം ആയി പരിണമിക്കാം.
കുട്ടികള്‍ അപമാനത്തെപ്പറ്റി പറയുമ്പോള്‍ ചിലപ്പോള്‍ അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. അവരുടെ വിശ്വാസവും ആത്മവിശ്വാസവും വീണ്ടും അപമാനിക്കപ്പെടും. കുറ്റത്തെപ്പറ്റി കുട്ടിയുടെ തിരിച്ചറിവില്ലായ്മ ഇരയാകുന്നതിന് കാരണമായി അവനോ അവള്‍ക്കോ ചിന്തിക്കാം. ഏതെങ്കിലും വഴിയിലൂടെ അവര്‍ തന്നെയാണ് അധിക്ഷേപകനോട് അവരുടെ സ്വന്തം പെരുമാറ്റത്തിലൂടെ അപമാനത്തിന് പാത്രമായതെന്ന്.
അവലംബം: അര്‍ത്ഥവിജ്ഞാനീയം അല്ലെങ്കില്‍ സത്ത? കുട്ടികളുടെ മേലുള്ള ലൈംഗിക ചൂഷണത്തിനെതിരെ എന്‍.ജി.ഒ. ഗ്രൂപ്പിന്‍റെ ഉപ ഗ്രൂപ്പിന്‍റെ കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച സമ്മേളനം, ജനുവരി 2005.
ലൈംഗിക അധിക്ഷേപം കുട്ടികളിലുണ്ടാക്കുന്ന സമ്മര്‍ദ്ദം.
അധിക്ഷേപത്തിന്‍റെ സമ്മര്‍ദ്ദം കുറഞ്ഞ കാലയളവോ ദീര്‍ഘകാലമോ ആകാം.
  • ശാരീരിക മുറിവ് അതായത് കോറല്‍, കടികള്‍, മുറിവ് തുടങ്ങിയവ ജനനേന്ദ്രിയത്തിലൂടെ ചോരയൊലിയ്ക്കുക അല്ലെങ്കില്‍ മറ്റ് രൂപത്തിലുള്ള ശാരീരിക പരിക്ക്.
  • കുട്ടികള്‍ ചിലപ്പോള്‍ ഭയം, അപരാധം, വിഷാദം, ഉത്കണ്ഠ, ലൈംഗിക ശേഷിയില്ലായ്മ എന്നിവയാല്‍ വലയും അല്ലെങ്കില്‍ കുടുംബത്തില്‍ നിന്നും ക്രമേണ പുറകോട്ട് പോകുന്നതായിക്കാണാം. കൂടാതെ പല ഇരകള്‍ക്കും അവരുടെ കൌമാര ബന്ധങ്ങളിലും ആവശ്യമുള്ളത്ര ലൈംഗിക ബന്ധങ്ങളിലും ആകസ്മിക പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു.
  • അതിനേക്കാളുപരി ലൈംഗിക അപമാനത്തിലുണ്ടാകുന്ന കുട്ടികളുടെ അനുഭവങ്ങള്‍ അവരുടെ വിശ്വാസത്തിന്‍റെ അപമാനം കൂടിയാണ്. അത് വളരെക്കാലം അവരെ ശല്യപ്പെടുത്തുന്ന സ്ഥിതിയുണ്ടാക്കും. ചിലപ്പോള്‍ അവരുടെ ജീവിതകാലം മുഴുവന്‍. മനഃശാസ്ത്രപരമായി ചികിത്സിച്ചില്ലായെങ്കില്‍ അവരുടെ ബന്ധങ്ങളെ ഇത് ബാധിക്കും.
2.9. വിദ്യാഭ്യാസ സമ്പ്രദായത്തിനകത്തെ ലംഘനങ്ങള്‍
എ. ശാരീരിക ശിക്ഷ
മിഥ്യ: അച്ചടക്കം പഠിപ്പിക്കുന്നതിലേക്കായി ചിലപ്പോഴൊക്കെ കുട്ടികളെ ശിക്ഷിക്കേണ്ടത് അത്യാവശ്യമായിവരുന്നു.
യാഥാര്‍ത്ഥ്യം: വടി ഒഴിവാക്കിയാല്‍ അത് കുട്ടിയെ നശിപ്പിക്കുമെന്നാണ് പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ചെറുപ്പക്കാരുടെയും വിശ്വാസം.
രക്ഷകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും അടി ലഭിക്കുന്ന കൌമാരപ്രായക്കാര്‍ എല്ലായ്‍‍പ്പോഴും വിചാരിക്കുന്നത് അങ്ങനെ ചെയ്യുന്നത് അവരുടെ അവകാശമാണെന്നാണ്. ചിലപ്പോള്‍ അവര്‍ ചെറുപ്പത്തില്‍ അനുഭവിച്ച മാനസികാഘാതങ്ങളും ശാരീരികവും തരം താഴ്ത്തുന്നതുമായ രീതിയിലുള്ള ശിക്ഷകളും മറന്ന് പോകാറുണ്ട്.
കുട്ടികളില്‍ അച്ചടക്കമുണ്ടാക്കുന്നതിനുള്ള മാനദണ്ഡമായി ഇടയ്ക്കിടയ്ക്ക് ശാരീരിര ശിക്ഷ ഉപയോഗിക്കാറുണ്ട്. അത് രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, അദ്ധ്യാപകേതര സ്കൂള്‍ അധികാരികള്‍ എന്നിവരില്‍ നിന്നും സ്വീകരിക്കുന്ന ഭാഗത്താണ് കുട്ടികള്‍. ഏകദേശം എല്ലാ സ്കൂളുകളിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് കുട്ടികളെ ശാരീരിക ശിക്ഷ നല്‍കി പീഡിപ്പിക്കുന്നു. മിക്ക രക്ഷകര്‍ത്താക്കളും അവരുടെ കുട്ടികളെ വടി കൊണ്ട് അടിക്കുന്നു. അച്ചടക്കത്തിന്‍റെ പേരുപറഞ്ഞ് കുട്ടികളുടെ എല്ലുകളും പല്ലുകളും വരെ പൊട്ടിച്ചിട്ടുണ്ട്, മുടി പിഴുതെടുത്തിട്ടുണ്ട്. കുടാതെ അപമാന പ്രവര്‍ത്തികള്‍ക്ക് വിധേയരാക്കിയിട്ടുമുണ്ട്.
2.10. കായിക ശേഷി ഉപയോഗിച്ച് കുട്ടിക്ക് വേദന വരുത്തണമെന്ന ചിന്തയോടെ, മുറിവേല്‍പ്പിക്കണമെന്ന ഉദ്ദേശമില്ലാതെ തെറ്റുതിരുത്തുന്നതിനെ ശാരീരിക ശിക്ഷ എന്നുപറയുന്നു.
ശാരീരിക ശിക്ഷ വകഭേദങ്ങള്‍
കായിക ശിക്ഷകള്‍

1. കസേര പോലെ കുട്ടികളെ നിര്‍ത്തുക
2. സ്കൂള്‍ ബാഗുകള്‍ തലയില്‍ വച്ച് നിര്‍ത്തുക
3. അവരെ സൂര്യന് താഴെ ദിവസം മുഴുവന്‍ നിര്‍ത്തുക
4. കുട്ടികളെ നിര്‍ത്തി ജോലി ചെയ്യിക്കുക
5. അവരെ ബഞ്ചില്‍ കയറ്റി നിര്‍ത്തുക
6. അവരെ കൈ ഉയര്‍ത്തി നിര്‍ത്തുക
7. വായില്‍ പെന്‍സില്‍ തിരുകി നിര്‍ത്തുക
8. അവരെ കാലുകള്‍ക്കിടയിലൂടെ കൈയ്യിട്ട് ചെവിയില്‍ പിടിച്ചുകൊണ്ട് നിര്‍ത്തുക
9. കുട്ടികളുടെ കൈകള്‍ കൂട്ടികെട്ടുക
10. അവരെ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും തുടര്‍ച്ചയായീ ആവര്‍ത്തിപ്പിച്ച്
ചെയ്യിപ്പിക്കുക.
11. വടികൊണ്ടു തല്ലുകയും നുള്ളുകയും ചെയ്യുക
12. ചെവി പിടിച്ച് തിരിക്കുക


വികാരപരമായ ശിക്ഷകള്
1. എതിര്‍വര്‍ഗ്ഗക്കാരെ പരസ്പരം കൈത്തലം കൊണ്ട് തല്ലിക്കുക
2. ശാസന, അധിക്ഷേപം, നാണം കെടുത്തല്
3. അവന്‍റെയോ/അവളുടെയോ ദുഃസ്വഭാവത്തിന്‍റെ കുറ്റം ചുമത്തി കുട്ടിയെ സ്കൂളിന് ചുറ്റും ഓടിക്കുക
4. ക്ലാസ്സിന്‍റെ പുറകില്‍ നിര്‍ത്തി ജോലി മുഴുവനാക്കാന്‍ പറയുക
5. രണ്ട് ദിവസത്തേയ്ക്ക് അവരെ സ്കൂളിന് പുറത്താക്കുക
6. “ഞാന്‍ ഒരു വിഡ്ഢി”, “ഞാന്‍ ഒരു കഴുത” തുടങ്ങിയ ബോര്‍ഡുകള്‍ അവരുടെ പുറകില്‍ എഴുതി ഒട്ടിച്ചു വയ്ക്കുക
7. എല്ലാ ക്ലാസ്സിലും കൂടെ കൊണ്ടുപോയി കുട്ടിയെ നാണം കെടുത്തുക
8. ആണ്‍കുട്ടികളുടെ ഷര്‍ട്ട് ഊരിമാറ്റുക


നിഷേധാത്മകമായ ശിക്ഷകള്
1. ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും തടഞ്ഞ് വയ്ക്കല്
2. അവരെ ഇരുണ്ട റൂമില്‍ അടച്ചിടുക
3. രക്ഷകര്‍ത്താക്കളെ വിളിച്ച് വരുത്തുക അല്ലെങ്കില്‍ വിശദീകരണ രൂപത്തിലുള്ള കത്തുകള്‍ രക്ഷകര്‍ത്താക്കളില്‍ നിന്ന് വാങ്ങികൊണ്ട് വരാന്‍ കുട്ടികളോട് ആവശ്യപ്പെടുക
4. കുട്ടികളെ വീട്ടിലേക്ക് മടക്കി അയയ്ക്കുകയോ സ്കൂള്‍ കവാടത്തിന് വെളിയില്‍ നിര്‍ത്തുകയോ ചെയ്യുക
5. ക്ലാസ്സ് റൂമിന്‍റെ തറയില്‍ കുട്ടികളെ ഇരുത്തുക
6. സ്കൂള്‍ പരിസരം വൃത്തിയാക്കാന്‍ കുട്ടികളോട് പറയുക
7. കുട്ടികളെ കെട്ടിടത്തിന് ചുറ്റുമോ കളിസ്ഥലത്തോ ഓടിക്കുക
8. പ്രിന്‍സിപ്പലിന്‍റെ അടുത്തേക്ക് കുട്ടികളെ അയയ്ക്കുക
9. ക്ലാസ്സില്‍ കുട്ടികളെ കൊണ്ട് പഠിപ്പിക്കുക
10. അവരെ ടീച്ചര്‍ വരുന്നത് വരെ നിര്‍ത്തുക
11. വാക്കാലുള്ള മുന്നറിയിപ്പ് നല്‍കുക, ഡയറിയിലോ കലണ്ടറിലോ കൂടിയുള്ള മുന്നറിയിപ്പ് നല്‍കുക
12. കുട്ടിക്ക് റ്റി.സി. നല്‍കുമെന്ന് ഭയപ്പെടുത്തുക
13. കളികളില്‍ നിന്നോ മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നോ അവരെ ഒഴിവാക്കുമെന്ന് പറയുക
14. മാര്‍ക്കുകള്‍ കുറയ്ക്കുക
15. മൂന്ന് പ്രാവശ്യം താമസിച്ച് വരുന്നത് ഒരു ദിവസം സ്കൂളില്‍ വരാത്തതായി കണക്കാക്കുക
16. അമിതമായ ശിക്ഷ നല്‍കുക
17. കുട്ടികള്‍ക്ക് പിഴ ശിക്ഷ നല്‍കുക
18. ക്ലാസ്സിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക
19. ഒരു പീരീടോ, ദിവസമോ, ആഴ്ചയോ അല്ലെങ്കില്‍ ഒരു മാസമോ തറയില്‍ ഇരുത്തുക
20. അച്ചടക്കം സംബന്ധിച്ച ചാര്‍ട്ടുകളില്‍ അവരുടെ സ്ഥാനത്ത് കുറ്റങ്ങള്‍ എഴുതിചേര്‍ക്കുക
ഉറവിടം: സ്കൂളുകളിലെ കുട്ടികളുടെ അവകാശങ്ങളിലെ ശാരീരിക ശിക്ഷാ ലംഘനം - രചയിതാവ് –
പ്രൊഫസര്‍ മാദാബുഷിശ്രീധര്‍ - നല്‍സര്‍ നിയമ യൂണിവേഴ്സിറ്റി –Hyderabad.htm
2.11. ഒരു കുട്ടിക്ക് ഹാനി വരുത്തുന്ന ശാരീരിക ശിക്ഷ
യുവ മനസ്സുകളില്‍ വിപരീത സമ്മര്‍ദ്ദവും, അത് വെറുപ്പ്, ഭയം, ഉള്‍ക്കിടിലം തുടങ്ങിയവ ബാല്യ മനസ്സുകളില്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള ശിക്ഷകള്‍ ദേഷ്യവും വെറുപ്പും സ്വന്തമായി അവജ്ഞയും ഉളവാക്കും. ഇത് നിസ്സഹായ അവസ്ഥ, അപമാനം തുടങ്ങിയവ സംഭാവന ചെയ്യുന്നു. അവന്‍റെയോ/അവളുടെയോ സ്വന്തമായി മൂല്യമുള്ളതും അത്ഭിമാനവുമുള്ള കുട്ടിയെ കവര്‍‍ന്നെടുക്കുന്നതും കുട്ടി പിന്നോക്കം പോകുന്നതിനോ കയ്യേറ്റത്തിലോ കലാശിക്കുന്നു.
ഇത് കുട്ടികളെ അക്രമത്തിനും പ്രശ്നങ്ങള്‍ക്കും പരിഹാരം പ്രതികാരമാണെന്ന് പഠിപ്പിക്കുന്നു.
കുട്ടികള്‍ ചെറുപ്പക്കാര്‍ ചെയ്യുന്നത് അനുകരിക്കാന്‍ ശ്രമിക്കുന്നതാണ്. എന്തിനും അക്രമം ഉപയോഗിക്കുന്നത് നല്ലതാണെന്ന് കുട്ടികള്‍ വിശ്വസിക്കാന്‍ ആരംഭിക്കും. അതില്‍ തെറ്റൊന്നുമില്ലെന്ന് വിചാരിക്കും. പ്രതികാരത്തിന്‍റെ ഭാഗമായി കുട്ടികള്‍ അവരുടെ സ്വന്തം രക്ഷകര്‍ത്താക്കളെയോ അദ്ധ്യാപകരെയോ ഉപദ്രവിക്കും. കുട്ടിക്കാലത്ത് ശാരീരിക ശിക്ഷക്ക് ബലിയാടുകളായ കുട്ടികള്‍ അവരുടെ കുട്ടികളെയോ ജീവിത പങ്കാളിയെയോ അല്ലെങ്കില്‍ കൂട്ടുകാരെയോ യൌവനാവസ്ഥയില്‍ മര്‍ദ്ദിക്കുന്നതിന് സാധ്യത കൂടുതലാണ്.
ശാരീരിക ശിക്ഷയാണ് എറ്റവും നിഷ്ഫലമായ അച്ചടക്ക രൂപീകരണത്തിന്‍റെ രൂപം. ഇത് വിരളമായി വ്യക്തികളെ പ്രലോഭിപ്പിക്കുന്നു. ഇത് കുട്ടികള്‍ക്ക് ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു.
ശിക്ഷ ഒരു പരിധി വരെ കുട്ടികളെ അച്ചടക്കലംഘന പ്രവര്‍ത്തികളില്‍ നിന്നും പിന്‍തിരിപ്പിക്കും. അത് ആ വിഷയത്തിലെ അവന്‍റെയോ/അവളുടെയോ ധാരണയ്ക്ക് മാത്രം വരുന്നതിനോ, അവരെ കൂടുതല്‍ വിവേകമതിയാക്കുകയോ ചെയ്യുന്നില്ല.
വാസ്തവത്തില്‍ അത് കുട്ടികളില്‍ ധാരാളം വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നു.
സ്കൂളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ഒളിച്ചോടുന്നതിനുള്ള കാരണങ്ങളിലൊന്ന് ശാരീരിക ശിക്ഷയാണെന്നാണ് തെരുവിലെയും ജോലിക്കുപോകുന്നതുമായ കുട്ടികള്‍ അഭിപ്രായപ്പെടുന്നത്.
കുട്ടികളുടെ വികസനത്തിനും പങ്കാളിത്തത്തിനുമുള്ള അവകാശത്തിന്‍റെ ചിലവിലായിരിക്കരുത് അവരുടെ അച്ചടക്കത്തിനുള്ള അവകാശം. വാസ്തവത്തില്‍ കുട്ടികളുടെ പങ്കാളിത്തത്തിനുള്ള അവകാശം മാത്രമാണ് അച്ചടക്ക രൂപീകരണത്തിന് ഉപയോഗിക്കേണ്ടത്.
ഇവിടെ ശാരീരിക ശിക്ഷ അനുവദിക്കുന്ന ഒരു മതമോ നിയമമോ ഇല്ല. അവര്‍ക്ക് മറ്റ് വഴികളിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയില്ല എന്ന കാരണത്താല്‍ കുട്ടികളെ ശാരീരികായി ശിക്ഷിക്കാന്‍ നിയമപരമായോ സദാചാരപരമായോ ആര്‍ക്കും അധികാരമില്ല.
  • അച്ചടക്കം പഠിപ്പിക്കാന്‍ കഴിയുന്നതല്ല, അത് ശീലിക്കാവുന്നതാകുന്നു.
  • അച്ചടക്കം എന്നത് ഒരു മനോഭാവം, ഉത്തരവാദിത്വം അഥവാ പ്രതിജ്ഞാബദ്ധത ആകുന്നു.
  • അടിസ്ഥാനപരമായി അച്ചടക്കം ആന്തരികമാണെങ്കിലും അത് പാലിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു ബാഹ്യ പ്രക്രിയയാണ്.
2.12. പരീക്ഷാ സമ്മര്‍ദ്ദവും വിദ്യാര്‍ത്ഥി ആത്മഹത്യയും
മിഥ്യ: ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ നാം ഉണ്ടാക്കുന്ന പ്രതിഭകളെ കുറിച്ച് ലോകം ജിജ്ഞാസയോടെ കാത്തിരിക്കുകയാണ്. അതിന്‍റ ഫലമായി കുറെ ഇന്ത്യന്‍ പണ്ഡിതര്‍, ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, മറ്റു തൊഴിലുകളില്‍ ഏര്‍‍‍പ്പെട്ടിരിക്കുന്നവര്‍ കിഴക്കന്‍ ഭാഗങ്ങളില്‍ സ്ഥിര താമസമാക്കുകയും അവരില്‍ കുറെപ്പേര്‍ രാജ്യത്ത് അവര്‍ക്ക് വേണ്ടി തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിഷ്ഠയുള്ള അച്ചടക്കത്തോടൊപ്പം മത്സര സ്വഭാവമുള്ള പരീക്ഷാ സമ്പ്രദായം വിജയത്തിലേക്കുള്ള വഴിയാണ്. നല്ല ഫലമുണ്ടാക്കുന്ന സ്കൂളുകളില്‍ അവരുടെ കുട്ടികളെ അയയ്ക്കുന്നതിനാണ് രക്ഷകര്‍ത്താക്കള്‍ ആഗ്രഹിക്കുന്നത്.

യാഥാര്‍ത്ഥ്യം: ലോകത്ത് ഏറ്റവും നല്ല പ്രതിഭകളെ ഉണ്ടാക്കുന്നത് ഇന്ത്യയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതിന്‍റ കീര്‍ത്തി സത്യത്തില്‍ നിലവിലുള്ള പഠന രീതിക്കാണോ, വിദ്യാഭ്യാസ സമ്പ്രദായത്തിനാണോ അല്ലെങ്കില്‍ കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദത്തിനെതിരായി ജീവിതത്തില്‍ നല്ലത് മാത്രം ചെയ്യുന്ന ചില വിദ്യാര്‍ത്ഥികളുടെ തികഞ്ഞ മനഃശക്തിക്കാണോ കൊടുക്കണ്ടത്? എന്തും സംഭവിക്കാവുന്ന മത്സര സമ്മര്‍ദ്ദമോ, നമ്മുടെ കുട്ടികളില്‍ നിന്നോ വിദ്യാര്‍ത്ഥികളില്‍ നിന്നോ ഉയരുന്ന പ്രതീക്ഷകളോ, നല്ല വിജയങ്ങള്‍ സ്കൂളിന്‍റെയോ അദ്ധ്യാപകരുടെയോ കീര്‍ത്തിയുടെ പ്രധാന ഊന്നുവടിയാണെന്നതോ, ഇതിനെയെല്ലാം വിജയപൂര്‍വ്വം നേരിടുന്ന കുട്ടികളെ സഹായിക്കാന്‍ കഴിവില്ലാത്തത് അവരുടെ ഇടയിലെ വിഷാദം കൂട്ടുമെന്നതോ വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ എണ്ണത്തെ വളര്‍ച്ചയിലേക്ക് നയിക്കാം. പ്രതിഭകള്‍ മരിക്കുന്നു, നാം ഇപ്പോള്‍ ഈ സത്യത്തിന് നേരെ കണ്ണു തുറന്നില്ലായെങ്കില്‍ വളരെ പെട്ടെന്ന് തന്നെ തിളങ്ങി നില്‍ക്കുന്ന ഒരു തലമുറ യുവജനങ്ങളെയാകെ നമുക്ക് നഷ്ടപ്പെടാം.

ചില കുട്ടികള്‍ക്ക് സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ശേഷം ഇവിടെ മറ്റ് ജീവിത പ്രതീക്ഷകളൊന്നും ഉണ്ടായിരിക്കുകയില്ല.
സി.ബി.എസ്.ഇ പത്താം ക്ലാസിന്‍റെയും പന്ത്രണ്ടാം ക്ലാസിന്‍റെയും ഫലം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനകം തലസ്ഥാനത്തുള്ള അര ഡസന്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരിക്കും. ഇത് നിങ്ങള്‍ വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ചിലര്‍ ചിന്തിക്കുന്നുണ്ടായിരിക്കും പരീക്ഷക്ക് തോറ്റ കാരണം ജീവിതം അവസാനിപ്പിച്ചവരെ കുറിച്ച്.
വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കൂടി വരുന്ന ആത്മഹത്യാ പ്രവണത ആഴത്തിലുള്ള ആസ്വാസ്ഥ്യങ്ങളുടെ പ്രഖ്യാപനങ്ങളാണ്. നേരത്തെ ജനങ്ങള്‍ വിഷാദത്തെ കൌമാരവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. ഇവിടെ ആദ്യമായി മനോരോഗ ചികിത്സാ വിഭാഗം പ്രൊഫസറും തലവനുമായ ആര്‍.സി. ജിലോഹയും മൌലാനാ ആസാദ് മെഡിക്കല്‍ കോളേജിലെ ജി.ബി. പന്തും സത്യത്തില്‍ കൌമാര പ്രായമായവരും വിഷാദത്താല്‍ ക്ലേശിക്കുന്നതായി അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പ്രായത്തില്‍ അവര്‍ക്ക് സന്ദര്‍‍ഭോജിതമായി പ്രവര്‍ത്തിക്കുന്നതിനോ പരാജയത്തോട് പൊരുത്തപ്പെടുന്നതിനുള്ള പരിചയമോ ഇല്ലാത്തത് കാരണം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്.
ടെലി ഉപദേഷ്‍ടാവായ മിസ്. ശര്‍മ്മ പറയുന്നത് ഉപദേശിക്കലിന്‍റെ ആവശ്യമുണ്ടെന്ന് മനസിലാക്കേണ്ടത് രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും നിര്‍ണ്ണായകമായ ഒരു കാര്യമാണെന്നാണ്. പരീക്ഷാ ഫലം എന്നത് ലോക അവസാനമല്ല. നിങ്ങള്‍ മോശമായിട്ടാണ് പരീക്ഷ എഴുതിയതെങ്കിലും അതു കഴിഞ്ഞും ഇവിടെ ജീവിതമുണ്ട്. അതാണ് രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും മനസിലാക്കേണ്ട കാര്യമെന്നാണ് മിസ്. ശര്‍മ്മ പറയുന്നത്.
ഉറവിടം: സ്മൃതി കാക്, ട്രൈബൂണല്‍, ഛണ്ഡീഗഡ്, ഇന്ത്യ, മെയ് 31, 2002 വെള്ളിയാഴ്ച http://www.tribuneindia.com/2002/20020531/ncr1.htm
നല്ല ഫലം തരുന്ന സ്കൂളുകളില്‍ അവരവരുടെ കുട്ടികളെ അയയ്ക്കാന്‍ രക്ഷകര്‍ത്താക്കള്‍ ആഗ്രഹിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ആരെങ്കിലും അവരോട് നല്ല ജിവിതത്തിന് ഇത്രയും വിലകൊടുക്കണോ അല്ലെങ്കില്‍ അവരുടെ കുട്ടിയുടെ നിലനില്‍പ്പിന് ഇത് വേണോ എന്ന ചോദിച്ചാല്‍? ഒരു രക്ഷകര്‍ത്താവും അവളുടെയോ അവന്‍റെയോ കുട്ടിയെ നഷ്ടപ്പെടാന്‍ ആഗ്രഹിക്കുകയില്ല. സത്യത്തില്‍ ഇത് കാണിക്കുന്നത് രക്ഷകര്‍ത്താക്കള്‍ക്കും ഉപദേശം അത്യന്താപേക്ഷിതമാണെന്നാണ്. സ്കൂളുകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം തുടരുകയാണെങ്കില്‍, എല്ലാ പി.റ്റി.എ യും ക്ലാസില്‍ അവനോ/അവളോ എത്ര നല്ല അഥവാ ചീത്തയായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രമാണ് നോക്കുന്നതെങ്കില്‍, അദ്ധ്യാപകര്‍ ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍, അവരുടെ വിദ്യാര്‍ത്ഥികളുടെ വൈകാരികവും മാനസികവുമായുള്ള ആവശ്യങ്ങല്‍ അവഗണിക്കുകയാണെങ്കില്‍ ഒന്നിനും ഇപ്പോഴത്തെ സ്ഥിതി മാറ്റാന്‍ സഹായിക്കാന്‍ കഴിയുകയില്ല. സ്കൂളുകളാണ് ആദ്യ പ്രവര്‍ത്തനം നടത്തേണ്ടത്, കൂടാതെ ഉപദേശം ഒരു പക്ഷെ കുട്ടികള്‍‍ക്കൊപ്പം രക്ഷകര്‍ത്താക്കള്‍ക്കും നല്‍കി തുടങ്ങേണ്ടത്.
2.13. തെരുവിലെ കുട്ടികളും ഒളിച്ചോടിയ കുട്ടികളും മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും
മിഥ്യ: പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ മാത്രമാണ് ഓടിപ്പോയി തെരുവ് കുട്ടികളായി തീരുന്നത്. തെരുവില്‍ ജീവിക്കുന്ന കുട്ടികളെല്ലാം മോശപ്പെട്ട കുട്ടികളാകുന്നു.

യാഥാര്‍ത്ഥ്യം: അവനോ/അവള്‍ക്കോ നല്ല ശ്രദ്ധ കൊടുത്തില്ലായെങ്കില്‍ ഏത് കുട്ടികളും ഓടി പോകും. അന്തഃസ്സോടെ ജീവിക്കുന്നതിന് ഏത് കുട്ടിക്കും അവകാശമുണ്ട്. ഏത് രക്ഷകര്‍ത്താവോ/കുടുംബമോ/സ്കൂളോ/വില്ലേജോ ഈ അവകാശത്തെ നിരസിച്ചാലും അവര്‍ക്ക് അവരുടെ കുട്ടികളെ നഷ്ടപ്പെടും.

തെരുവിലെ കുട്ടികളില്‍ ഏറിയ പങ്കും ഓടിപ്പോയവരാണ്. അവര്‍ വീട് വിട്ടതിന് കാരണം കൂടുതല്‍ മെച്ചപ്പെട്ട ജീവിതാവസരത്തിന് വേണ്ടിയോ, പട്ടണങ്ങളുടെ ആകര്‍ഷകത്വമോ, സമ്മര്‍ദ്ദത്തിന് വഴിപ്പെടുമ്പോഴോ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച സ്കൂല്‍ സമ്പ്രദായത്തിന്‍റെ ക്രൂര സാഹചര്യത്തില്‍ നിന്ന് ഓടി പോകുന്നതിനോ, ഗാര്‍ഹിക അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനോ, ശോചനീയമായ അവസ്ഥയില്‍ അവര്‍ ജീവിക്കുന്ന സ്ഥലത്തു നിന്ന് പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിനോ വേണ്ടിയാണ്.
തെരുവ് കുട്ടികള്‍ ഒരിക്കലും ചീത്തയല്ല. അവര്‍ ജീവിക്കുന്ന സാഹചര്യമാണ് മോശപ്പെട്ടത്.
ഈ കുട്ടികള്‍ക്ക് അവരുടെ തന്നെ ഒരു ദിവസത്തെ 2 നേരത്തെ ഭക്ഷണം പോലും ചിലപ്പോള്‍ കണ്ടെത്താന്‍ കഴിയാറില്ല. കൂടാതെ അവര്‍ അപമാനിക്കപ്പെടാന്‍ വളരെ എളുപ്പവുമാണ്. ഒരിക്കല്‍ അവര്‍ തെരുവുകളില്‍ ക്രൂരമായ ചൂഷണത്തിനും ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മുതിര്‍ന്ന കുട്ടികളുമായുള്ള ബന്ധം പുതിയ കുട്ടികള്‍ വളരെ പെട്ടെന്ന് തന്നെ തട്ടിപ്പറിയോ, പോക്കറ്റടിയോ, ഭിക്ഷാടനമോ, മയക്കുമരുന്നു കൊണ്ട് നടന്ന് വില്‍ക്കുന്ന ജോലിയോ തുടങ്ങിയവയില്‍ ഏതിലെങ്കിലും വ്യാപൃതരാവുന്നതിന് കാരണമാകുന്നു.
കുട്ടികള്‍ അവരുടെ വീട്ടില്‍ നിന്നും ഒളിച്ചോടുന്നതിന് പല കാരണങ്ങളുണ്ട്.
  • കൂടുതല്‍ മെച്ചപ്പെട്ട ജീവിത മാര്‍ഗ്ഗങ്ങള്‍
  • പട്ടണങ്ങളുടെ ആകര്‍ഷകത്വം
  • സമ്മര്‍ദ്ദത്തെ സൂക്ഷ്മമായി നോക്കുന്നത്
  • ഉറപ്പില്ലാത്ത കുടുംബ ബന്ധങ്ങള്‍
  • അവരുടെ രക്ഷകര്‍ത്താക്കള്‍ അവരെ ഉപേക്ഷിക്കുന്നത്
  • രക്ഷകര്‍ത്താക്കളാലോ അദ്ധ്യാപകരാലോ മര്‍ദ്ദിക്കപ്പെടുമെന്നുള്ള ഭീതി
  • ലൈംഗിക അപമാനം
  • ജാതി വിവേചനം
  • ലിംഗ വിവേചനം
  • വൈകല്യം
  • എച്ച്.ഐ.വി/എയ്ഡ്സ് കാരണമുള്ള വിവേചനം
“തെരുവിലെ കുട്ടികളുടെ മേലുള്ള ലൈംഗിക അപമാനം ഒരു നിരീക്ഷണ കേന്ദ്രത്തിന്‍റെ ആവശ്യകത” എന്ന വിഷയത്തെ കുറിച്ച് ഇന്ത്യന്‍ ശിശുരോഗ ചികിത്സ, സാമൂഹ്യ മരുന്ന് വകുപ്പ് & മനോരോഗ ചികിത്സ, മൌലാനായിലെ ദീപ്തി പഗാരെ, ജി.എസ്.മീണ, ആര്‍.സി.ജിലോഹ, എം.എം.സിംഗ് എന്നിവര്‍ നടത്തിയ പഠനം
2003-2004 –ല്‍ ഡല്‍ഹിയിലെ ഒരു നിരീക്ഷണ കേന്ദ്രത്തിലെ പുരുഷ അന്തേവാസികളുടെ ഇടയില്‍ ലൈംഗിക അപമാനത്തിന്‍റെ വ്യാപ്തിയും രീതിയും തിട്ടപ്പെടുത്തുന്നതിന് നടത്തിയ പഠനത്തില്‍ നിന്നും വെളിപ്പെട്ട രഹസ്യം ഭൂരിഭാഗം പേരും ഓടിപോയ കുട്ടികളും 38.1% പേര്‍ ലൈംഗിക അപമാനം അനുഭവിച്ചവരുമാണ്. ചികിത്സാലയങ്ങളിലെ പരിശോധന കാണിക്കുന്നത് 61.1% പേര്‍ക്ക് ശാരീരിക തെളിവുകളും 40.2% പേര്‍ക്ക് സ്വഭാവത്തിലും ലൈംഗിക അപമാനത്തിന്‍റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. 44.4% പേര്‍ ബലപ്രയോഗത്തിലൂടെ ലൈംഗിക അപമാനത്തിന് ഇരയായിട്ടുണ്ട്. 25% പേര്‍ക്ക് പകരുന്ന രോഗത്തിന്‍റെ അടയാളങ്ങള്‍ ഉള്ളതായി അഭിപ്രായപ്പെട്ടു. ലൈംഗിക അപമാനത്തിലെ പ്രധാന കുറ്റവാളികള്‍ അപരിചിതരായിരുന്നു.
എച്ച്.ഐ.വി / എയ്ഡ്സ് മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും
മിഥ്യ : എച്ച്.ഐ.വി/എയ്ഡ്സ് മുതിര്‍ന്നവരുടെ ഒരു പ്രശ്നമാണ്. കുട്ടികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാനില്ല. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് അവര്‍ ഒന്നും അറിയേണ്ട കാര്യവുമില്ല. കുട്ടികളോട് എച്ച്.ഐ.വി/എയ്ഡ്സ്, പ്രത്യുല്‍പാദന ശാസ്ത്രം, ലൈംഗികത തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയിക്കുക വഴി അവരുടെ മനസ്സിനെ ചീത്തയാക്കുകയാണ് ചെയ്യുന്നത്. എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എത്തുമ്പോള്‍ മാത്രമാണ് ഒരുവന്‍ ശ്രദ്ധാലുവാകുന്നതും അത് പകരാതിരിക്കാന്‍ അവരെ പരമാവധി മാറ്റി നിര്‍ത്തുകയും ചെയ്യേണ്ടിവരുന്നത്.

യാഥാര്‍ത്ഥ്യം : പ്രായം, ത്വക്ക്, വര്‍ണ്ണം, ജാതി, സമുദായം, മതം, ഭൂമിശാസ്ത്രപരമായ സ്ഥാനം, സദാചാരപരമായി നല്ലതോ ചീത്തയോ എന്നിങ്ങനെയുള്ള വിവേചനം എച്ച്.ഐ.വി/എയ്ഡ്സിനില്ല. ഏത് മനുഷ്യനും എച്ച്.ഐ.വി ബാധിക്കാവുന്നതാണ്. എച്ച്.ഐ.വി ബാധിച്ച ഒരു വ്യക്തിയുമായി ബന്ധപ്പെടുമ്പോള്‍ അയാളുടെ ശരീരത്തിലെ സ്രവങ്ങളായ ശുക്ലം, യോനീദ്രവം, രക്തം അല്ലെങ്കില്‍ മുലപ്പാല്‍ എന്നിവയിലൂടെ മനുഷ്യ പ്രതിരോധം അപര്യാക്തമാക്കുന്ന എയ്ഡ്സ് ഉണ്ടാക്കുന്ന വൈറസ് സംക്രമിക്കപ്പെടുന്നു. കൂടാതെ മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്നത് ഉള്‍‍‍പ്പെടെയുള്ള സൂചികളിലൂടെയും എച്ച്.ഐ.വി സംക്രമിച്ച രക്തത്താല്‍ മലിനമാക്കപ്പെട്ട സൂചികളിലൂടെയും പച്ചകുത്തല്‍ അഥവാ ശരീരം പിളര്‍ക്കുന്നതിനുപയോഗിക്കുന്ന സൂചികളിലൂടെയും എച്ച്.ഐ.വി പകരാം.
ഇന്ന് ലോകത്ത് എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരായോ, ബാധിക്കപ്പെട്ടവരോ ആയ ദശലക്ഷകണക്കിന് കുട്ടികള്‍ ഉണ്ട്. അകാലത്തിലുള്ള അവരുടെ രക്ഷകര്‍ത്താക്കളുടെ മരണം കുട്ടികളെ അനാഥരും രക്ഷകര്‍തൃ ശ്രദ്ധയും സംരക്ഷണവും ലഭിക്കാതിരിക്കുന്നതിനും കാരണമാകുന്നു.
മാതാവില്‍ നിന്നും ശിശുവിലേയ്ക്കുള്ള എച്ച്.ഐ.വി/എയ്ഡ്സ് കൈമാറ്റമാണ് കുട്ടികളിലേക്കുള്ള പ്രധാനപ്പെട്ട രോഗ സംക്രമണ കാരണം. വര്‍ദ്ധിച്ചുവരുന്ന ബാല ലൈംഗിക അധിക്ഷേപവും വ്യഭിചാരവും കൂടുതല്‍ കുട്ടികളെ ഈ രോഗത്തിന്‍റെ ഇരകളാക്കി തീര്‍ക്കുന്നു. കുട്ടികളിലും യുവാക്കളിലും ഉള്ള മയക്കുമരുന്നിന്‍റെ ദുര്‍വിനിയോഗം മറ്റൊരു ഭീഷണിയാണ്. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ എച്ച്.ഐ.വി/എയ്ഡ്സു മായി ബന്ധപ്പെട്ട അറിവുകള്‍ കിട്ടികളില്‍ നിന്നും തടഞ്ഞ് വയ്ക്കുന്നതും അവര്‍ അവരെ തന്നെ ഈ രോഗത്തില്‍ നിന്നും എങ്ങനെ പ്രതിരോധിക്കുന്നമെന്നതിനുള്ള അവകാശം നിഷേധിക്കുന്നതും നല്ലതല്ല.
ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികളുള്ള ഏഷ്യന്‍ രാജ്യം. യു.എന്‍.എയ്ഡ്സിന്‍റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ 0.16 ദശലക്ഷം കുട്ടികള്‍ 0-14 വയസ് പ്രായ വിഭാഗത്തില്‍ എച്ച്.ഐ.വി ബാധിതരായി കാണപ്പെടുന്നു.
കേരളത്തില്‍ പരപ്പനങ്ങാടിയില്‍ എയ്ഡ്സ് ബാധിച്ചു തന്‍റെ അച്ഛന്‍ മരിച്ചു എന്ന കാരണത്താല്‍ ബബിതാ രാജ് എന്ന 6 വയസ്സുകാരിയെ അദ്ധ്യാപക രക്ഷകര്‍തൃ സമിതിയുടെയും സ്കൂള്‍ അധികാരികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ സഹായ പ്രൈമറി സ്കൂളില്‍ പ്രവേശിക്കന്നതില്‍ നിന്നും തടഞ്ഞതായി പത്രത്തില്‍ വന്ന വാര്‍ത്തയില്‍ കാണുന്നു.
സാമൂഹിക പ്രവര്‍ത്തകരും പ്രാദേശിക സര്‍ക്കാര്‍ അധികാരികളും കുട്ടി എച്ച്.ഐ.വി നെഗറ്റീവ് ആണെന്നുള്ള വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റുമായി വന്ന് ഇടപെട്ടിട്ടും ഉദ്യോഗസ്ഥര്‍ അവളെ വീണ്ടും സ്കുളില്‍ പ്രവേശിപ്പിക്കുന്നതിന് വിസമ്മതിച്ചു. കൂടാതെ പ്രാദേശിക സര്‍ക്കാര്‍ സ്കുളിലും അവളെ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കുന്നതിന് വിസമ്മതിച്ചു.
ഉറവിടം : ഭാവി കൈവെടിയുക, മനുഷ്യാവകാശങ്ങള്‍ നിരീക്ഷണം, പേജ് 73,2004
നമ്മള്‍ മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം എച്ച്.ഐ.വി രോഗബാധിതനായ കുട്ടിയെ തൊട്ടതുകൊണ്ടോ, കുട്ടിയുടെ അടുത്ത് ഇരുന്നതുകൊണ്ടോ, ആലിംഗനം ചെയ്താലോ, ചുംബിച്ചതുകൊണ്ടോ, രോഗബാധിതനായ വ്യക്തിയുടെ കൂടെ കളിച്ചതുകൊണ്ടോ ഈ രോഗം പകരുന്നില്ല.
കുട്ടികളുടെ അറിവിനും പങ്കാളിത്തത്തിനുമുള്ള അവകാശം അവരുടെ സ്വമേധയായുള്ള താല്‍പര്യം എന്ന തത്വ പ്രകാരം ആയിരിക്കണമെന്നുള്ളത് സത്യമാണ്. അതുകൊണ്ട് ലൈംഗികത, പ്രത്യൂല്‍പാദന ആരോഗ്യം അല്ലെങ്കില്‍ എച്ച്.ഐ.വി/എയ്ഡ്സ് എന്നിവയെ കുറിച്ച് കുട്ടികളുമായി ചര്‍ച്ച ചെയ്യുമ്പോള്‍ അവരുടെ പ്രായപ്രത്യേകതകള്‍ മനസ്സില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. സത്യം ഇതാണെന്നിരിക്കെ നമ്മുടെ മനസ് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറെടുത്തിട്ടില്ലാത്തതിനാല്‍ അവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുന്നതിന് പലകാരണങ്ങള്‍ കണ്ടുപിടിക്കുന്നു. ജീവിത നിപുണതകള്‍ക്കുള്ള വിദ്യാഭ്യാസം, അതായത് ലൈംഗിക വിദ്യാഭ്യാസം ഉള്‍‍‍പ്പെടെ നിര്‍ത്തുന്നതിനേക്കാളുപരി നാം സ്വയം തയ്യാറാകേണ്ടതിന് വളരെ പ്രാധാന്യമുണ്ട്.
പഴയകാലത്ത് എച്ച്.ഐ.വി/എയ്ഡ്സിനെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കുന്നതിന് പകരം പല സ്കൂളുകളും കുട്ടികളെ പുറത്താക്കിയിരുന്നു. ഇതിന് കാരണം അവര്‍ എച്ച്.ഐ.വി/എയ്ഡ്സ് പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്നും വരുന്നതുകൊണ്ടോ അല്ലെങ്കില്‍ അവരുടെ കുടുംബത്തില്‍ ആരെങ്കിലും എച്ച്.ഐ.വി പോസിറ്റീവ് ആകാനുള്ള സാധ്യത ഉണ്ടെന്നുള്ള ഉത്കണ്ഠ കൊണ്ടോ ആണ്. എച്ച്.ഐ.വി/എയ്ഡ്സിന്‍റെ പേരില്‍ അടിസ്ഥാന സേവനങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്നത് വിവേചനത്തിന് തുല്യമാണ്. ഇന്ത്യന്‍ ഭരണഘടന പൌരന്മാര്‍ക്ക് സമത്വത്തിനുള്ള അവകാശവും വിവേചനത്തിനെതിരെയുള്ള അവകാശവും ഉറപ്പ് നല്‍കുന്നു. ആയതിനാല്‍ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള അസമത്വവും വിവേചനവും പ്രോല്‍സാഹിപ്പിച്ചാല്‍ അത് കുറ്റകരമാണ്.
എച്ച്.ഐ.വി പോസിറ്റീവ് ആയ ഒരു വ്യക്തിയെകുറിച്ചുള്ള അറിവ് അയാള്‍ക്ക് തുടക്കത്തിലെ ചികിത്സ നേടുന്നതിനും അതുവഴി വളരെക്കാലം അയാള്‍ക്ക് ആരോഗ്യത്തോടെ കഴിയാന്‍ സഹായിക്കുകയും രോഗാണുവിനെ അവനോ/അവളോ മറ്റൊരാളിലേക്ക് പകര്‍ത്തുന്നത് തടയുകയും ചെയ്യും. സത്യം ഇതാണെന്നിരിക്കെ അപകടാവസ്ഥയില്‍ കാണപ്പെടുന്ന കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കുന്നതിലൂടെ കുട്ടിയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനുള്ള വഴികള്‍ അടയുകയും അവര്‍ക്ക് സഹായം നല്‍കുവാന്‍ കഴിയുകയുമില്ല. അതിലൂടെ മറ്റുള്ളവരുടെ അപകടാവസ്ഥ കൂടുകയേ ഉള്ളൂ. വളര്‍ന്നുവരുന്ന ഈ ഭീഷണി വിവേചനം മൂലം അവസാനിപ്പിക്കാന്‍ കഴിയുകയില്ല.
2.15. ജാതി വിവേചനം - മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും
മിഥ്യ : തൊട്ടുകൂടായ്മയും ജാതി വിവേചനവും ഇപ്പോള്‍ ചരിത്രമാണ്. സംവരണത്താല്‍ അവരുടെ ജീവിതം എളുപ്പമാക്കുന്നതുകൊണ്ട് ഒരു കാരണവശാലും ദളിത് അഥവാ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും ജാതി വിവേചനത്തെ അഭിമുഖീകരിക്കേണ്ടി വരികയില്ല.

യാഥാര്‍ത്ഥ്യം : ഇത് സത്യമല്ല. ജാതി വിവേചനവുമായി ഒരു വ്യക്തിയുടെ ഏറ്റുമുട്ടല്‍ വളരെ ചെറിയ പ്രായത്തിലെ ആരംഭിക്കുന്നു. സ്കൂളിലും കളിസ്ഥലത്തും ആശുപത്രിയിലും അങ്ങനെ തുടങ്ങി അവനോ അവളോ വിവേചനം അഭിമുഖീകരിക്കുന്ന സ്ഥലങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. വിവേചന പ്രവര്‍ത്തികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാതെ അതിനെതിരെ നമുക്ക് ചില കാര്യങ്ങള്‍ ഉറപ്പാക്കാം. അതായത് പാവപ്പെട്ടവരും സമൂഹത്തില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹരുമായ പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്കാര്‍ക്ക് സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശങ്ങള്‍. പ്രധാനമായി വിദ്യാഭ്യാസത്തിനുള്ള സൌകര്യം, ആരോഗ്യ ശ്രദ്ധ, സാമൂഹ്യ പരിരക്ഷാ സേവനങ്ങള്‍, ബാല തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക പരിപാടികള്‍, കൈകൊണ്ടുള്ള തോട്ടിപ്പണിയെ പുച്ഛിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങിയവ അവസാനിപ്പിക്കുന്നത്.
വൈകല്യം - മിഥ്യകളും യാഥാര്‍ത്ഥ്യങ്ങളും
മിഥ്യ : വൈകല്യം എന്നത് ഒരു ക്ഷാപമാണ്. ഒരു വൈകല്യമുള്ള കുട്ടിക്ക് ഒരു വിലയുമില്ല. അങ്ങനെയുള്ള കുട്ടികള്‍ കുടുംബത്തിന് ഭാരവും അവര്‍ സാമ്പത്തികമായി ഉത്പാദനക്ഷമതയില്ലാത്തവരും അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നത് കൊണ്ട് ഒരു ഉപയോഗവുമില്ല. സത്യത്തില്‍ മിക്ക വൈകല്യങ്ങള്‍ക്കും ഒരു പരിഹാരവുമില്ല.

യാഥാര്‍ത്ഥ്യം : പഴയകാലത്ത് വൈകല്യങ്ങള്‍ക്ക് ഒരു പരിഹാരവുമില്ലായിരുന്നു. ഗര്‍ഭകാലത്തെ അശ്രദ്ധകൊണ്ടോ അല്ലെങ്കില്‍ ജനിതകമായി പാരമ്പര്യമായി ഉള്ള കാരണത്താലോ വൈകല്യമുണ്ടാകുന്നു. കൃത്യ സമയത്ത് വൈദ്യസഹായം കിട്ടാത്തതിനാലോ, ശരിയായ പ്രതിരോധ മരുന്നിന്‍റെ അഭാവമോ, അപകടമോ അല്ലെങ്കില്‍ മുറിവോ എന്നിവയാണ് ഒഴിവാക്കാന്‍ പറ്റാത്ത മറ്റ് കാരണങ്ങള്‍.

മാനസികമോ അല്ലെങ്കില്‍ ശാരീരികമായോ വൈകല്യമുള്ള ഒരു വ്യക്തിയെ സാധാരണയായി എല്ലാവരും സഹതാപത്തോടെയാണ് കാണുന്നത്. ഇവിടെ നാം മറക്കുന്ന കാര്യം ഒരു വ്യക്തിയെന്ന നിലയില്‍ വൈകല്യമുള്ള ആളിന് സഹതാപത്തേക്കാള്‍ കൂടുതല്‍ അവകാശങ്ങളുണ്ട്. ആയതിനാല്‍ അവനോ/അവള്‍‍ക്കോ സഹജീവി എന്ന പരിഗണനയാണ് ആവശ്യം.
ചിലപ്പോള്‍ വൈകല്യത്തെ കളങ്കമായി കാണാറുണ്ട്. ഒരു കുടുംബത്തില്‍ മാനസിക വൈകല്യമുള്ള വ്യക്തി ഉണ്ടെങ്കില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയും സമൂഹം അവരെ നികൃഷ്ടമായി കാണുകയും ചെയ്യുന്നു. കുട്ടികളുടെ മൊത്തത്തിലുള്ള വികാസത്തിന് സഹായകമാകയാല്‍ വൈകല്യം കണക്കാക്കാതെ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും പ്രധാനമാണ്.
വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേകമായ ആവശ്യങ്ങളുണ്ട്. അതിനാല്‍ നാം ഈ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണം.. അവസരം നല്‍കിയാല്‍ അവര്‍ക്ക് ജീവിത സഹായിയായ കഴിവുകള്‍ ആര്‍ജ്ജിക്കുവാന്‍ കഴിയും. ഒരു വൈകല്യമുള്ള വ്യക്തിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനുള്ള സൌകര്യങ്ങള്‍ കൊടുക്കുവാന്‍ നാം പരാജയപ്പെടുമ്പോള്‍ മാത്രമേ വൈകല്യം ഒരു ദുഃഖ പര്യവസായിയായി തീരുന്നുള്ളൂ.
  • 2001-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ 0-ത്തിനും 19-നും ഇടയ്ക്ക് പ്രായമുള്ള 1.67 ശതമാനം പേര്‍ വൈകല്യമുള്ളവരാണ്.
  • ആസൂത്രണ കമ്മിഷന്‍റെ പത്താം പഞ്ചവത്സര പദ്ധതി രേഖകള്‍ പ്രകാരം 0.5 മുതല്‍ 1.0 ശതമാനം കുട്ടികള്‍ക്ക് മാനസിക വൈകല്യമുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ വൈകല്യമുള്ള കുട്ടികള്‍ അഭിമുഖീകരിക്കുന്ന കടമ്പകള്‍
  • ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ ഉള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്കൂളുകളുടെ കുറവ്
  • വൈകല്യമുള്ള കുട്ടികള്‍ എല്ലായ്പ്പോഴും പാഠ്യഭാഗം ഹൃദിസ്ഥമാക്കുന്നത് വളരെ പതുക്കെയായിരിക്കും. എന്നാല്‍ സ്കൂളുകളില്‍ ഇത്തരത്തിലുള്ള കുട്ടികളെ ശ്രദ്ധിക്കുന്നതിനാവശ്യമായ പ്രത്യേക അദ്ധ്യാപകര്‍ ഉണ്ടായിരിക്കുകയില്ല.
  • സ്ഥാനത്തിലും നിലയിലും ഒരുപോലുള്ളവരുടെ വിഭാഗത്തിലെ അബോധമായ മനോഭാവം. അതായത് ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ ഉള്ള കുട്ടികള്‍ പഠനത്തില്‍ വേഗത കുറഞ്ഞവരോ ശാരീരികമായി വൈരൂപ്യമോ ഉള്ളവരോ ആയതുകൊണ്ട് അവര്‍ എന്നും കളിയാക്കാനുള്ള ഒരു വിഷയമാകാം.
  • വൈകല്യമുള്ളവര്‍ക്ക് സഹായകമായ അടിസ്ഥാന സൌകര്യങ്ങളുടെ, അതായത് കയറാനും ഇറങ്ങാനും ഉള്ള ഗോവാണി, പ്രത്യേക കസേരകള്‍, ടോയ്‍‍‍ലെറ്റ് സൌകര്യങ്ങള്‍ എന്നിവയുടം, അഭാവം
ശരിയായ പരിശീലനത്തിലൂടെ വൈകല്യമുള്ള കുട്ടികളില്‍ ചില കഴിവുകള്‍ പഠിപ്പിച്ചെടുക്കുവാന്‍ കഴിയും. അത് അവനോ അവള്‍‍ക്കോ അന്തസ്സായി ജീവിക്കുന്നതിനുള്ള വരുമാനം ലഭ്യമാക്കുന്നു.
അതിനേക്കാളേറെ, നേരത്തേ തിരിച്ചറിയുന്നത് കൊണ്ടോ രോഗം കണ്ടുപിടിക്കുന്നത് കൊണ്ടോ മിക്ക വൈകല്യങ്ങളും ഭേതപ്പെടുത്താന്‍ കഴിയും. കൃത്യസമയത്തുള്ള ഇടപെടല്‍മൂലം ചികിത്സിക്കാനും തടയാനും കഴിയുന്ന മാനസിക വിഭ്രാന്തിയും ഇതില്‍ ഉള്‍‍പ്പെടുന്നു.
സംഘര്‍ഷവും മനുഷ്യനിര്‍മ്മിത ദുരന്തങ്ങളും
സംഘര്‍ഷം, രാഷ്ട്രീയ കലഹം, യുദ്ധം അല്ലെങ്കില്‍ പ്രകൃതി ദുരന്തം എന്നിവ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഓരോ വിദ്യാലയങ്ങളും ഓരോ അദ്ധ്യാപകനും പ്രത്യേക ശ്രദ്ധയെടുക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമാണെന്ന് സമൂഹം തിരിച്ചറിഞ്ഞാല്‍ മാത്രമേ അത് സാധ്യമാകുകയുള്ളൂ.

Share it:

കുട്ടികളുടെ അവകാശങ്ങള്‍

Post A Comment:

0 comments: