നെപ്പോളിയനും സ്ത്രീയും മകനും

Share it:
ഒരിക്കൽ ഒരു സാധുവായ സ്ത്രീ നെപ്പോളിയൻ ബോണപ്പാർട്ടിനെ കാണാൻ ചെന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട തൻറെ ഏകമകനെ ശിക്ഷ ഇളവ് ചെയ്തു കൊടുക്കണം എന്നാണ് അവരുടെ അഭ്യർത്ഥന. നെപ്പോളിയൻ ചക്രവർത്തി ഒരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു നിങ്ങളുടെ മകൻ ശിക്ഷയിളവ് അർഹിക്കുന്നേയില്ല കാരണം രണ്ടാമത്തെ തവണയാണ് അവനെ ഇതേ കുറ്റത്തിന് പിടിക്കപ്പെടുന്നത് ഇനി അവന് ഇളവ് കൊടുക്കുന്ന പ്രശ്നമേയില്ല അപ്പോൾ ഈ സ്ത്രീ കണ്ണീരോടെ വീണ്ടും അദ്ദേഹത്തോട് യാചിക്കുകയാണ്. ന്യായവും നീതിയുമനുസരിച്ച് എൻറെ മകന് ശിക്ഷ ഇളവിന് അർഹതയില്ല. പക്ഷേ അങ്ങയുടെ കാരുണ്യത്തിനു വേണ്ടിയാണ് യാചിക്കുന്നത്. വീണ്ടും  ചക്രവർത്തി ഒരു അലിവും ഇല്ലാതെ പറഞ്ഞു അവിടെ ഒരു കാരുണ്യത്തിന്റെ കാര്യമേ ഇല്ല. നീതിയും ന്യായവും അനുസരിച്ച് അവൻ ശിക്ഷ ലഭിക്കേണ്ടവനാണ് അവനതു  അനുഭവിക്കുകതന്നെ വേണം. വീണ്ടും ആ സ്ത്രീ വിടാനുള്ള ഭാവമില്ല അവർ  ചക്രവർത്തിയുടെ പിന്നാലെ ചെന്ന് യാചന സ്വരത്തിൽ  പറയുകയാണ് ശിക്ഷ ഇളവ് അർഹിക്കുന്നവനാണെകിൽ  അത് കാരുണ്യ പ്രവർത്തിക്കു വേണ്ടി ഞാൻ യാചിച്ച് അങ്ങയുടെ പുറകെ വരത്തില്ലായിരുന്നു ഇതു ഞാൻ മാനുഷികമായ അങ്ങയുടെ കാരുണ്യത്തിനു വേണ്ടി മാത്രമാണ് യാചിക്കുന്നത്. കുറെനേരം ആലോചിച്ചിട്ട് ചക്രവർത്തി ആ മകനെ അല്ലെങ്കിൽ ആ സാധുവായ സ്ത്രീയുടെ മകനെ വെറുതെ വിടാൻ വേണ്ടി ഉത്തരവായി.

പ്രിയമുള്ളവരേ മനുഷ്യൻറെ നീതിയും ന്യായവും അല്ല ദൈവത്തിൻറെ കാരുണ്യമാണ് നമ്മൾ പലപ്പോഴും നടപ്പാക്കേണ്ടത്. എന്നുവച്ചാൽ എല്ലാവരെയും വെറുതെ വിടണമെന്നല്ല  ഉദ്ദേശം നാം മറ്റുള്ളവരോട് അവർ അർഹിക്കുന്ന കാരുണ്യം കാട്ടുമ്പോൾ ദൈവത്തിൻറെ കാരുണ്യ പ്രവർത്തികളിൽ നമ്മളും പങ്കാളികളാവുകയാണ് ചെയ്യുന്നത് വാസ്തവത്തിൽ കരുണ അർഹിക്കുന്നവരാണ് നമ്മുടെ ചുറ്റുമുള്ളവരിൽ ഏറെപേരും. മറ്റുള്ളവരോട് നാം കരുണ കാണിക്കുമ്പോൾ നമുക്ക് തന്നെയാണ് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ദൈവത്തിൽനിന്നുള്ള കരുണ പ്രാപ്തമാകുന്നത് പ്രസംഗത്തെയും പാണ്ഡിത്യത്തെക്കാളുമൊക്കെ മറ്റുള്ളവരെ മാനസാന്തരത്തിലേക്കും  നന്മയിലേക്കും സന്തോഷത്തിലേക്കുംമൊക്കെ നയിക്കുക കാരുണ്യപ്രവർത്തികളാണ്  അതുകൊണ്ടുതന്നെ നമ്മുടെ പ്രവർത്തികൾ കാരുണ്യത്തിലൂന്നിയതാവട്ടെ ദയയിലൂന്നിയതാവട്ടെ നാം  കാരുണ്യം ചെയ്യുമ്പോൾ ദൈവത്തിൻറെ കാരുണ്യ പ്രവർത്തിയിൽ നാം പങ്കാളികളാവുകയാണ് എന്ന ബോധ്യത്തോടെ കൂടി തന്നെ മുൻപോട്ട് ജീവിച്ചുകൊള്ളൂ...
Share it:

Post A Comment:

0 comments: